ലോകരാജ്യങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് കൈവരിച്ച്‌ കേരളം:മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതില്‍ കേരളത്തിന്‍റെ മികവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ടെസ്റ്റ് പോസിറ്റീവ് റേറ്റ് കൊറിയയിലേതുപോലെ രണ്ടു ശതമാനത്തില്‍ താഴെയാകാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും കേരളം അതു കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗം ബാധിച്ചവരില്‍നിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നത്. ഐസിഎംആര്‍ നിര്‍ദേശം അനുസരിച്ച്‌ പരിശോധന വേണ്ടവരെയെല്ലാം കേരളത്തില്‍ പരിശോധിക്കുന്നുണ്ട്. പരിശോധന സംബന്ധിച്ച്‌ കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. 100 ടെസ്റ്റില്‍ 1.7 ആളുകള്‍ക്കാണ് പോസിറ്റീവാകുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ആണ്. രാജ്യത്ത് ഇത് അഞ്ചു ശതമാനമാണ്. കൊറിയയിലേതുപോലെ രണ്ടു ശതമാനത്തില്‍ താഴെ ആകാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. കേരളം അതു കൈവരിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സിഎഫ്‌ആര്‍ 0.5 ശതമാനമാണ്. ഇതും ടിപിആറും ഉയരുന്നതിന്‍റെ അര്‍ഥം ആവശ്യത്തിന് പരിശോധനയില്ലെന്നാണ്. ഇവിടെ നേര്‍വിപരീതമാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനവും കാര്യക്ഷമമായ കോണ്‍ടാക്‌ട് ട്രേസിംഗുമാണ് ഈ നേട്ടത്തിന് ആധാരം.

എല്ലായിനത്തിലുമായി കേരളം ഇതുവരെ 80091 ടെസ്റ്റുകള്‍ നടത്തി. 10 ലക്ഷത്തില്‍ 2,335 ടെസ്റ്റ് എന്നതാണ് നമ്മുടെ കണക്ക്. കേരളത്തില്‍ 71 ടെസ്റ്റ് നടത്തുന്പോള്‍ ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നു. രാജ്യത്ത് 23-ന് ഒന്നാണു തോത്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണു കേരളത്തിന്‍റെ ടെസ്റ്റിന്‍റെ തോതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.