ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,86,151 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 4,74,260 േപര്‍ മരിച്ചു. 49,21,899 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍. അമേരിക്കയില്‍ 23,88,153 പേര്‍ക്കും ബ്രസീലില്‍ 11,11,348 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ 1,22,610 പേരും ബ്രസീലില്‍ 51,407 പേരും കോവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. റഷ്യയില്‍ 592280 പേർക്ക് രോഗം ബാധിക്കുകയും 8206 പേർ മരിക്കുകയും ചെയ്തു. റഷ്യക്ക് പിന്നാലെ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. രാജ്യത്ത് 4,40,450 പേർക്ക് രോഗം ബാധിക്കുകയും 14,015 പേർ മരിക്കുകയും ചെയ്തു. അതേസമയം, ദക്ഷിണകൊറിയയിൽ കോവിഡിെൻറ രണ്ടാംവരവ് സ്ഥിരീകരിച്ചു. മേയിൽ കോവിഡിൻറ രണ്ടാംവരവ് സ്ഥിരീകരിച്ചു. മേയിൽ കോവിഡിെൻറ രണ്ടാം വരവ് സ്ഥിരീകരിച്ചതായി കൊറിയൻ സെൻറർ ഫോർ ഡിസീസ് കൺട്രോൾ മേധാവി ജുങ് എൻ ക്യോങ് വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം 17 കോവിസ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇത് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായിരുന്നു. ഇതിനെ തുടർന്നാണ് രോഗവ്യാപനത്തിൻറെ രണ്ടാം വരവുണ്ടായെന്ന നിഗമനം.