മസാജ് സെന്റർ ഉടമായായ ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‍തു; ഭാര്യക്ക് ശിക്ഷ വിധിച്ച് യു.എ.ഇ കോടതി

    ഭർത്താവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത ഭാര്യയ്ക്ക് 5000 ദിർഹം പിഴ ചുമത്തി റാസൽഖൈമ കോടതി. ഭർത്താവ് നടത്തുന്ന മസാജ് സെന്ററിന്റെ ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് അക്കൗണ്ടുകളാണ് ഭാര്യ ബ്ലോക്ക് ചെയ്തത്.

    ഭർത്താവിന്റെ നമ്പർ അടയാളുടെ സമ്മതമില്ലാതെ പ്രചരിപ്പിച്ചതിനും സമൂഹത്തിൽ നാണക്കേടുണ്ടാക്കിയതിനും നഷ്ടപരിഹാരമായി 3,000 ദിർഹം കൂടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

    ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള മസാജ് സെന്ററിന്റെ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളുടെ പാസ്‌വേഡ് മാറ്റിയ ഭാര്യ അവ ഡിലീറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തയെന്നാണ് , അവ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

    എന്നാൽ ആരോപണം നിഷേധിച്ച ഭാര്യ മസാജ് സെന്ററ്‍ ആരംഭിക്കുന്നതിന് മുൻപ് 2014 ൽ താനാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിച്ചതെന്ന് വാദിച്ചു.

    മസാജ് സെന്റര്‍ തുടങ്ങിയ ശേഷം ഭര്‍ത്താവ് തന്നെ അവിടുത്തെ മാനേജരായി നിയമിച്ചുവെന്നും അതേതുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് താന്‍ ഈ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നുവെന്നും യുവതി വാദിച്ചു. സ്ഥാപനത്തില്‍ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയപ്പോള്‍ താന്‍ ഭാര്യയെ ചോദ്യം ചെയ്തുവെന്നും ഇതോടെ വനിതാ ഉപഭോക്താക്കളെ ഇവിടെ നിന്ന് അകറ്റുന്നതിനായി തന്റെ നമ്പര്‍ പരസ്യപ്പെടുത്തുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും യുവാവ് കോടതിയില്‍ അറിയിച്ച.

    തുടര്‍ന്ന് ഭാര്യ രണ്ട് അക്കൗണ്ടുകളുടെയും പാസ്‌വേഡ് മാറ്റുകയും യുവാവിന്റെ നമ്പര്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും തന്റെ സ്ഥാപനത്തിന് ഉപഭോക്താക്കളെ നഷ്ടമായെന്നും ഇയാള്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച ക്രിമിനല്‍ ഡേറ്റാ അനലിസ്റ്റും യുവതി പാസ്‌വേഡ് മാറ്റിയതായി കണ്ടെത്തി.

    താന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ സര്‍വീസ് ഏജന്റ് മാത്രമായിരുന്നു ഭര്‍ത്താവെന്ന് യുവതിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് 5000 ദിര്‍ഹം പിഴയും 3000 ദിര്‍ഹം നഷ്ടപരിഹാരവും കോടതി ചെലവുകളും നല്‍കണമെന്ന വിധി പുറപ്പെടുവിച്ചത്.