വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചശേഷം പണം തട്ടിയ അഞ്ചുപേർ അറസ്റ്റിൽ

    ആലപ്പുഴ: കൈനകരിയില്‍ ഭര്‍തൃമതിയായ വീട്ടമ്മയെ പ്രണയം നടിച്ചു ലൈംഗികമായി പീഡിപ്പിച്ചശേഷം നഗ്നദൃശ്യം ചിത്രീകരിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. മലയാലപ്പുഴ എബനേസര്‍ വീട്ടില്‍ പ്രിന്‍സ് ജോണ്‍ (28), പണംവാങ്ങാന്‍ ഇയാള്‍ക്കൊപ്പം എത്തിയ പത്തനംതിട്ട സ്വദേശികളായ അഖില്‍ (25), സുജിത്ത് (21), സുബിന്‍ (20), മഹേഷ് (20) എന്നിവരെയാണു നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്.നഗ്നദൃശ്യം കാട്ടി ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതിയിലുണ്ട്. കേസിലെ ഒന്നാം പ്രതിയായ രതീഷ് മോഹന്‍ മറ്റൊരു കേസില്‍പെട്ട് ജയിലില്‍ കഴിയുകയാണ്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഫോണിലൂടെ രതീഷുമായി വീട്ടമ്മ പരിചയത്തിലാകുകയും പിന്നീട് ഈ അടുപ്പം പ്രണയമായി വളരുകയുമായിരുന്നു. ഇതിനിടെ വീട്ടമ്മയെ രതീഷ് കുമളിയിലെത്തിക്കുകയും അവിടെവെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുഅതിനുശേഷമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും നാലര ലക്ഷം രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയ വഴി വീഡിയോ പ്രചരിപ്പിക്കുമെന്നും രതീഷ് ഭീഷണിപ്പെടുത്തുന്നത്. രതീഷ് ആവശ്യപ്പെട്ട തുക വീട്ടമ്മ നൽകുകയും ചെയ്തു. അതിനുശേഷവും ഭീഷണി തുടർന്നതോടെയാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. പൊലീസ് രതീഷിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.രതീഷ് ജയിലില്‍ ആയ സമയത്ത് രതീഷിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ പ്രിന്‍സ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി വീണ്ടും പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ നിര്‍ദേശമനുസരിച്ച്‌ പ്രിന്‍സിനെ യുവതി വിളിച്ചു വരുത്തി, അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കൊപ്പം വാഹനത്തില്‍ എത്തിയവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.