ഏജീസ് ഓഫീസ് ജീവനക്കാരെ ആക്രമിച്ച സംഭവം: നാലുപേർ അറസ്റ്റിൽ

പേട്ടയിൽ ഭാര്യമാരെ ശല്യം ചെയ്തത് തടഞ്ഞ ഏജീസ് ഓഫീസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. രാജേഷ്, പ്രവീൺ,  ഇവരെ രക്ഷപ്പെടാൻ സഹായിച്ച അഭിജിത്, ഷിജു എന്നിവരാണ് അറസ്റ്റിലായത്.ക്രിമിനൽ കേസുകളിലെ പ്രതിയും മോഷണ കേസിൽ രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാളുമാണ് ഒന്നാം പ്രതി കൊച്ചു രാജേഷ് എന്ന രാകേഷ്, പ്രവീണാണ് രണ്ടാം പ്രതി.കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഏജീസ് ഓഫീസ് ജീവനക്കാരായ രവി യാവദവിൻ്റേയും  ജഗത്ത് സിംഗിൻ്റെയും കുടുംബം ആക്രമിക്കപ്പെട്ടത്. ഭാര്യമാരെ ഉപദ്രവിക്കാൻ ശ്രമിച്ചതു തടഞ്ഞപ്പോഴാണ് യുവാക്കൾക്കു വെട്ടേറ്റത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകിയതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.                ഉത്തരേന്ത്യൻ ദമ്പതികളെ  ആക്രമിച്ച കേസിലെ പ്രധാന പ്രതികൾ മയക്കുമരുന്നിന് അടിമകളെന്ന് പൊലീസ്. ആക്രമണം നടത്തുമ്പോഴും കൊച്ചു രാജേഷും പ്രവീണു ലഹരി  ഉപയോഗിച്ചിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.                                                 കൊലപാതക ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. സ്ത്രീകൾക്ക് നിർഭയമായി ജീവിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.