പനാജി: 14 വയസുള്ള രണ്ട് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ പരാമർശം
പതിനാല് വയസുള്ള പെൺകുട്ടികൾ എന്തിനാണ് രാത്രി ബീച്ചിൽ പോയത്?നിയമസഭയിലാണ് പ്രമോദ് സാവന്ത് പ്രസ്താവന നടത്തിയത്. ജൂലൈ 24ന് രാത്രി ദക്ഷിണ ഗോവയിലെ കോൾവാ ബീച്ചിലായിരുന്നു സംഭവം നടന്നത്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ആസിഫ് ഹട്ടേലി (21), രാജേഷ് മാനേ (33), ഗജാനന്ദ് ചിൻചാങ്കർ (31) , നിതിൻ യബ്ബാൽ (19) എന്നിവർ അറസ്റ്റിലായിരുന്നു. കുട്ടികൾ പാർട്ടിക്കായാണ് ബീച്ചിലെത്തിയത്. 10 കുട്ടികളിൽ ആറ് പേർ തിരിച്ചു പോയി. നാല് പേരാണ് ബീച്ചിൽ തുടർന്നത്. രണ്ട് പെൺകുട്ടികളും അവരുടെ ആൺ സുഹൃത്തുകളുമാണ് ബീച്ചിലുണ്ടായിരുന്നത്. ഇതേക്കുറിച്ച് രക്ഷിതാക്കൾ അന്വേഷിക്കേണ്ടിയിരുന്നുവെന്ന് പ്രമോദ് സാവന്ത് പറഞ്ഞു.രക്ഷിതാക്കൾ പറഞ്ഞത് കുട്ടികൾ കേൾക്കുന്നില്ലെങ്കിൽ മുഴുവൻ ചുമതലയും പൊലീസിന് നൽകാനാവുമോയെന്നും പ്രമോദ് സാവന്ത് ചോദിച്ചു.