-ഹരി ഇലന്തൂര്‍-
സദാചാര ശല്യം രൂക്ഷമായ കേരളത്തില്‍ നിന്ന് പ്രണയിതാക്കള്‍ മാലിയില്‍ ആഘോഷിക്കാന്‍ ചേക്കേറുന്നു
പുതുവത്സര ആഘോഷങ്ങള്‍ പോലും കടുത്ത നിയന്ത്രണത്തില്‍ ആയതോടെ വിദേശികളും മാലിയിലേക്ക് പറക്കുന്നു
കേരളത്തില്‍ നിന്ന് ഒരുമണിക്കൂര്‍ നേരംകൊണ്ട് മാലിയിലെത്താം എന്നത് പ്രധാന ആകര്‍ഷണം, വിശാല സൗകര്യങ്ങളുമായി കാത്തിരിക്കുന്നത് 92 ഹോട്ടലുകള്‍
ഇണ ചേരാൻ മലയാളികൾ കൂട്ടത്തോടെ മാലിയിലേക്ക്. ‘സദാചാര വാദികളുടെയും പോലീസിന്റെയും ശല്യം കാരണമാണ് മലയാളികൾ മാലിക്ക് പറക്കുന്നത്. മലയാളികളെ രണ്ടു കൈയും നീട്ടിമാലി സർക്കാർ. ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം കിടക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ആരുമില്ല.എന്നാൽ ഭാര്യയല്ലാതെ മറ്റ് യുവതികൾക്കൊപ്പം ശയിക്കാൻ ആഗ്രഹം ഉള്ളവർ ഇപ്പോൾ മാലിയിലേക്ക് വണ്ടി വിടുകയാണ്.കേരളത്തിൽ മദ്യം കഴിക്കാനും രതിസുഖം നുകരാനുമുള്ള ഇടങ്ങൾ ഉണ്ടെങ്കിലും സദാചാര വാദികളും പോലീസും അതിന് സമ്മതിക്കുന്നില്ല. ഭാര്യയും ഭർത്താവും കടൽ തീരത്ത് ഇരുന്നാൽ ചോദ്യം ചെയ്യുകയും ഭർത്താവിന്റെ തല തല്ലിപ്പൊട്ടിക്കയും ചെയ്യുന്ന കേരളത്തിൽ ഒന്നും നടക്കില്ല എന്നതിനാലാന്ന് കമിതാക്കളും മറ്റും മാലിക്ക് കടക്കുന്നത്.
ഒരു മണിക്കൂർ കൊണ്ട് മാലിയിലെത്താം എന്ന സൗകര്യവുമുണ്ട്. മാലിയിലേക്കുള്ള വിമാനത്തിൽ മലയാളത്തിലെ പ്രമുഖരെ കാണാം. ചില പരിചിതമലയാളി യുവതികളും പല വിമാനങ്ങളിലായി മാലിയിൽ ഇറങ്ങുന്നു.മാലിയിൽ എത്തി റിസോർട്ടുകളിൽ അല്ലലില്ലാതെ ഇവർ സ്നേഹം പങ്കിടുന്നു. ഇപ്പോൾ 92 റിസോർട്ടുകളാണ് മാലിയിലുള്ളത്. ഇതിൽ 18 എണ്ണം വലിയ സൗകര്യങ്ങളുള്ളതാണ്.
ദിവസവും എട്ട് വിമാനങ്ങൾ മാലി റൂട്ടിൽ പറക്കുന്നു. സുഖം തേടി വരുന്നവർ കേരള നാട്ടിൽ നിന്ന് തന്നെ സുഖം വരുത്തി മാലിയിൽ വെച്ച് അനുഭവിക്കുമ്പോൾ മാലിയുടെ ടൂറിസം വരുമാനം കുതിച്ചുയരുകയാണ്. പുതുവൽസരാഘോഷം വരെ പോലീസ് കാവലിൽ കേരളത്തിൽ നടക്കുന്നതിനാൽ വിദേശീയരും മാലിയിലെത്തി ആഘോഷം നുകരുകയാണ്.
വര്‍ദ്ധിച്ചുവരുന്ന സാദാചാ പോലീസിംഗും സര്‍ക്കാരിന്‍െറ നിയന്ത്രണങ്ങളും കൂടിച്ചേര്‍ന്നതോടെ മാലി ടൂറിസത്തിന് ചാകരയാണ് ഈ കാലങ്ങളില്‍.