തോരാത്ത മഴയിലും തമ്പാനൂരും കിഴക്കേകോട്ടയിലും വെള്ളക്കെട്ടില്ല; നഗരസഭയെ പ്രകീര്‍ത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ അതിശക്തമായ മഴയുണ്ടായിട്ടും നഗരത്തില്‍ ഒരിടത്തും വെള്ളക്കെട്ടില്ലാത്തത് നഗരസഭയുടെ പ്രവര്‍ത്തനമികവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്ത്. മുന്‍പ് ചെറിയൊരു മഴ ഉണ്ടായാല്‍ തന്നെ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളായിരുന്ന തമ്പാനൂരും കിഴക്കേകോട്ടയിലും പോലും ഇക്കുറി വെള്ളകെട്ടുണ്ടായില്ലെന്ന് ആനാവൂര്‍ ചൂണ്ടികാട്ടി. ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണമടക്കം നഗരസഭയും സംസ്ഥാനസര്‍ക്കാരും നടത്തിയ പ്രവത്തനങ്ങളാണ് വെള്ളക്കെട്ടില്‍ നിന്ന് തമ്പാനൂരിനെയും നഗരത്തെയും രക്ഷിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ആനാവൂര്‍ നാഗപ്പന്റെ കുറിപ്പ്;

ഇത്രയേറെ മഴ തോരാതെ തകര്‍ത്ത് പെയ്തിട്ടും തിരുവനന്തപുരം നഗരത്തില്‍ തമ്പാനൂരും കിഴക്കേകോട്ടയിലും വെള്ളകെട്ടുണ്ടായില്ല. മുന്‍പ് ചെറിയൊരു മഴ ഉണ്ടായാല്‍ തന്നെ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളായിരുന്നു ഇതെല്ലാം. ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണമടക്കം നഗരസഭയും സംസ്ഥാനസര്‍ക്കാരും നടത്തിയ പ്രവത്തനങ്ങളാണ് വെള്ളക്കെട്ടില്‍ നിന്ന് തമ്പാനൂരിനെയും നഗരത്തെയും രക്ഷിച്ചത്. കൃത്യമായ ആസൂത്രണത്തോടെ വകുപ്പുകളുടെ ഏകോപനം നടത്തി ശുചികരണപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ തിരുവനന്തപുരം നഗരസഭയ്ക്ക് അഭിവാദ്യങ്ങള്‍.