പോത്തന്‍കോട് സുധീഷ് കൊലപാതക കേസില്‍ ഒരാള്‍ പിടിയിലായി

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലപാതക കേസില്‍ ഒരാള്‍ പിടിയിലായി. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന രഞ്ജിത്താണ് പിടിയിലായത്. പ്രതികളെ സഹായിച്ചവരും കസ്റ്റഡിയിലുണ്ട്. അതേസമയം കൊല്ലപ്പെട്ട സുധീഷിന്റെ പോസ്റ്റമോര്‍ട്ടം ഇന്ന് നടക്കും.

ശരീരം മുഴുവന്‍ വെട്ടേറ്റ സുധീഷ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിച്ചിരുന്നു. ആക്രമിച്ചവര്‍ക്കായി സംസ്ഥാന വ്യാപകമായാണ് തെരച്ചില്‍ നടത്തുന്നത്. ആറ്റിങ്ങല്‍ സ്‌റ്റേഷന്‍ പരിധിയിലുള്ള വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

സുധീഷിനെ ബന്ധുവീട്ടില്‍ കയറി വെട്ടിയ പ്രതികള്‍ പകതീരാതെ വെട്ടിയെടുത്ത കാല്‍ റോഡിലെറിഞ്ഞശേഷമാണ് രക്ഷപ്പെട്ടത്. ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം സ്വദേശി രാജേഷിനെയും സംഘത്തെയുമാണ് പൊലീസ് തിരയുന്നത്.