ആദ്യമായി ഒരു പതിറ്റാണ്ടിനിടെ ആപ്പിള്‍ ഐഫോണിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കുന്നു

താദ്യമായി ഒരു പതിറ്റാണ്ടിനിടെ ആപ്പിള്‍ ഐഫോണിന്റെ  നിര്‍മ്മാണം നിര്‍ത്തിവെക്കുന്നു. കോവിഡ്  വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടു പോലും ആപ്പിള്‍ ഐഫോണിന്റെ ഉത്പാദനം കുറച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഘടകഭാഗങ്ങളുടെ കുറവ് ആപ്പിളിനെ ബാധിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അടിസ്ഥാനപരമായി, ഈ വാര്‍ത്ത ഒക്ടോബറില്‍ ആപ്പിള്‍ തന്നെ പരസ്യമാക്കിയിരുന്നു. ഇത് ഐഫോണ്‍ 13 സീരീസ് നിര്‍മ്മാണത്തെക്കുറിച്ചുള്ള കമ്പനിയുടെ ആവലാതിയും പുറത്തു കൊണ്ടുവന്നിരുന്നു.

നേരത്തെ, വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ 90 ദശലക്ഷം പുതിയ ഐഫോണ്‍ യൂണിറ്റുകള്‍ നിര്‍മ്മിക്കുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഈ സംഖ്യ 10 ദശലക്ഷം യൂണിറ്റുകളായി കുറച്ചു. അതിനാല്‍, ഐഫോണിന്റെയും ഐപാഡിന്റെയും നിര്‍മ്മാണം കമ്പനി ഇപ്പോള്‍ നിര്‍ത്തിയതായി പറയപ്പെടുന്നു. നിക്കി ഏഷ്യയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ട് ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെയും അസംബ്ലി ലൈനുകള്‍ ‘നിരവധി ദിവസത്തേക്ക്’ നിര്‍ത്തിവച്ചു. അവയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ കുറവ് മൂലമാണ് ഇത് സംഭവിച്ചത്.

ചൈനയിലെ വൈദ്യുതി ഉപയോഗത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളും ഉല്‍പാദന ലൈനുകള്‍ നിര്‍ത്തിയതിനെ ബാധിച്ചു. മഹാമാരിക്കാലത്തിന്‍റെ തുടക്കത്തിനുശേഷം, ആപ്പിള്‍ അതിന്റെ ഉപകരണങ്ങളുടെ ഉല്‍പാദനത്തില്‍ വിതരണ ശൃംഖലയുടെ നേരിട്ടുള്ള സ്വാധീനം ചെലുത്തുന്നത് ഇതാദ്യമാണ്. ആപ്പിളിന് അതിന്റെ യൂണിറ്റുകള്‍ക്കുള്ള സപ്ലൈസ് വളരെ നേരത്തെ തന്നെ സുരക്ഷിതമാക്കാന്‍ കഴിഞ്ഞതിനാല്‍ അതുവരെ അതിജീവിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പക്ഷേ, തടസ്സം നിലനില്‍ക്കുന്നുവെന്നും ഘടകങ്ങളുടെ നിരന്തരമായ വിതരണം ഇനി നിലനിര്‍ത്താന്‍ കഴിയില്ലെന്നും തോന്നുന്നു.

നിര്‍മ്മാണത്തിന്റെ കാര്യത്തില്‍, റിപ്പോര്‍ട്ട് ഹൈലൈറ്റ് ചെയ്യുന്നതുപോലെ ഈ കാലയളവ് സാധാരണയായി ആപ്പിളിന് വളരെ ഉല്‍പ്പാദനക്ഷമമാണ്. സാധാരണയായി, ഒക്ടോബര്‍ ആദ്യവാരം ആപ്പിളിന്റെ വിതരണക്കാരായ ഫോക്സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവ ദിവസത്തില്‍ 24 മണിക്കൂറായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഈ വര്‍ഷം അതിന് വിരുദ്ധമായ സാഹചര്യമാണുള്ളത്. ഇപ്പോള്‍, ആപ്പിള്‍ വിതരണക്കാര്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കുന്നു. നേരത്തെ ഇക്കാലയളവില്‍ ഓവര്‍ടൈം നല്‍കിയിരുന്ന സ്ഥാനത്താണിത്. ഒരു സപ്ലൈ ചെയിന്‍ മാനേജര്‍ പറയുന്നതനുസരിച്ച്, പ്രവര്‍ത്തിക്കാന്‍ പരിമിതമായ ഘടകങ്ങളും ചിപ്പുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഓവര്‍ടൈം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ ആപ്പിള്‍ നടപടിയെടുത്തുവെന്നാണ്.

മിക്കവാറും, ഈ ക്ഷാമം വരും വര്‍ഷത്തില്‍ ആപ്പിളിന്റെ വരുമാന പ്രതീക്ഷകളെ ബാധിക്കും. ബില്യണ്‍ കണക്കിന് ഡോളറിന്റെ വന്‍ ഇടിവാണ് പ്രതീക്ഷിക്കുന്നത്. പലപ്പോഴും, ആളുകള്‍ തങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒരു ക്രിസ്മസ് സമ്മാനമായി ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍, ഇവര്‍ക്ക് ഇത് ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് ആപ്പിള്‍ തന്നെ പറയുന്നു.