പോത്തന്‍കോട് യുവാവിനെ കൊലപ്പെടുത്തി കാല്‍ വെട്ടിയെറിഞ്ഞ സംഭവം; രണ്ടു പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി പൊലീസ് പിടിയില്‍. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പത് ആയി. അതെ സമയം കേസിലെ മുഖ്യപ്രതികളായ ഉണ്ണി, രാജേഷ്, ശ്യാം എന്നിവരെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.

ശനിയാഴ്ച ഉച്ചക്കാണ് ചെമ്പകമംഗലം സ്വദേശി സുധീഷ് ഒളിവില്‍ കഴിയവെ കല്ലൂരിലെ വീട്ടില്‍ വെച്ച് കൊല്ലപ്പെടുന്നത്. ഒന്നാം പ്രതി ഉണ്ണിയുടെ അമ്മക്ക് നേരെ ബോംബ് എറിഞ്ഞതുള്‍പ്പെടെ ഇരു സംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇതിന്റെയെല്ലാം പ്രതികാരമായിരുന്നു കൊലപാതകത്തിലെത്തിച്ചത്. സുധീഷിനെ മൃഗീയമായി കൊന്നതിനുപുറമെ കാല്‍ വെട്ടിയെടുത്തു റോഡിലെറിഞ്ഞ് ആര്‍പ്പുവിളിക്കുകയും ചെയ്തു. ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം. അക്രമികളെ സംഘടിപ്പിച്ചതും, കൊലപാതകം ആസൂത്രണം ചെയ്തതും കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷാണ്.