രാഹുൽ ഗാന്ധിയെ വാഴ്ത്തി ജയശങ്കർ വക്കിൽ

ഇന്നലെ വരെ അമൂൽ ബേബി എന്ന് വിളിച്ചുകൊണ്ടിരുന്നു അഡ്വ:ജയശങ്കർ വക്കീൽ ഇന്ന് രാഹുൽ ഗാന്ധിക്ക് അനുകൂലമായി മുഖപുസ്തകത്തിൽ എഴുതുന്നു.
“ഗുജറാത്തിൽ രാഹുൽഗാന്ധി പ്രസംഗിക്കുന്ന യോഗങ്ങളിലൊക്കെ വമ്പിച്ച ആൾക്കൂട്ടമാണെന്ന് സിൻഡിക്കേറ്റ്- പിണ്ടിക്കേറ്റ് ഭേദമന്യേ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഹാർദിക് പട്ടേലും വലിയ ജനക്കൂട്ടത്തെ ആകർഷിച്ചുകൊണ്ട് മുന്നേറുകയാണ്.
പട്ടേൽ സമുദായം ഒന്നടങ്കം ബിജെപിക്കെതിരെ തിരിഞ്ഞു എന്നുമുണ്ട് വർത്തമാനം. സർദാർ പട്ടേലിൻ്റെ പ്രതിമയുണ്ടാക്കുന്നതു കൊണ്ടു വിശേഷമൊന്നുമില്ല എന്നു സാരം.
ക്ഷത്രിയ- ഹരിജൻ-ആദിവാസി- മുസ്ലിം (KHAM) സമുദായങ്ങളെ മാധവ് സിങ് സോളങ്കി കോൺഗ്രസിൽ ഉറപ്പിച്ചു നിർത്തിയപ്പോൾ പട്ടേൽമാർ ബിജെപിയിൽ ചേർന്നു എന്നാണ് ചരിത്രം. ഇപ്പോൾ കാറ്റ് എതിർദിശയിലേക്കു വീശുകയാണ്.
ഈ കൊടുങ്കാറ്റിനെ മോദി-ഷാ ടീം എങ്ങനെ നേരിടും, അതിജീവിക്കും?
ഗുജറാത്തിലെ ഭരണം പോയാൽ, നരേന്ദ്രമോദിയുടെ ഗ്യാസു പോകും. രാജസ്ഥാനും മധ്യപ്രദേശും പുറകേ പോകും. 2019ൽ കേന്ദ്രവും പോകും. അതുകൊണ്ട്, ആവനാഴിലെ അവസാനത്തെ അസ്ത്രവും എടുത്ത് ഉപയോഗിക്കും. ഏത് അടവും പയറ്റും.
ഗുജറാത്ത് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ യുദ്ധമാണ് ഇക്കുറി നടക്കാൻ പോകുന്നത്. സത്യവും അസത്യവും തമ്മിൽ, ധർമവും അധർമവും തമ്മിൽ പുതിയ മഹാഭാരതം.
യതോ ധർമ്മസ്തതോ ജയ:”