വാഷിങ്ടന്‍: കണക്ടികട്ടിൽ ഒരു മാസം പ്രായമായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ത്യന്‍ വംശജനായ കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാത്തതിനെതിരെയും കുറ്റം ചുമത്തി. കണക്ടികട്ടിലെ റോക്കി ഹില്ലിലുള്ള ദിവ്യ പട്ടേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 10 ലക്ഷം യുഎസ് ഡോളറിന്റെ ജാമ്യത്തില്‍ ഇയാളെ പിന്നീട് വിട്ടയച്ചു.
ഈ മാസം 18ന് ദിവ്യ പട്ടേലിനെയും കുഞ്ഞിനെയും കാണുന്നില്ലെന്ന് മാതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ക്രോംവെല്‍ ഏവിലെ റെസിഡന്‍സ് ഇന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ പിതാവിനൊപ്പമാണ് കുട്ടിയുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് പട്ടേലിനെയും കുട്ടിയെയും കാണാത്തതിനാല്‍ ഫോണ്‍ ചെയ്തു. എന്നാല്‍ ഇയാള്‍ പൊലീസുകാരോടു സഹകരിക്കാന്‍ തയ്യാറായിരുന്നില്ല.
അരമണിക്കൂറിനുശേഷം പട്ടേല്‍ റെസിഡന്റസ് ഇന്നിലേക്കു തിരിച്ചെത്തിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കുട്ടിയെ ഹാര്‍ട്ട്ഫോര്‍ഡിലെ കണക്ടികട്ട് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.