ദാരിദ്ര്യം മൂലം പതിനാറുകാരിയായ മകളുടെ മൃതദേഹം പിതാവ് അഴുക്കു ചാലിലൊഴുക്കി

ഹൈദരാബാദ്:മൃതദേഹം സംസ്കരിക്കാൻ പണമില്ലാത്തതിനാൽ മകളുടെ മൃതദേഹം അച്ഛൻ അഴുക്കുചാലിൽ ഒഴുക്കി .ഹൈദരാ ബാദ് യിലാര്‍ ദേവ് പളളിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം .പെന്തയ്യ എന്ന തൊഴിലാളിയാണ് സാമ്പത്തിക ബാധ്യത മൂലം പതിനാറുകാരിയായ മകള്‍ ഭവാനിയുടെ മൃതദേഹം അഴുക്കു ചാലിലൊഴുക്കേണ്ടി വന്നത് .
പെന്തയ്യയുടെ മകന്‍ സീതാറാം കുറച്ചുനാളുകൾക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. അന്ന് മകന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് 50,000 രൂപ പലരില്‍നിന്നായി വായ്പ വാങ്ങിയിരുന്നു.

കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ നിവൃത്തിയില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പെന്തയ്യ . അതിനിടെ ഇക്കഴിഞ്ഞ മേയ് ആറിന് മകള്‍ ഭവാനിയും ജീവനൊടുക്കുകയായിരുന്നു.
അടുത്തുള്ള വീട്ടിൽ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഭവാനിയെ ആളുകൾ പിടികൂടിയിരുന്നു . സംഭവത്തിൽ നിരപരാധി ആയിരുന്നു ഭവാനി ഇതിൽ അതീവ ദുഖിതയായിരുന്നു . ഇതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു .ജോലിസ്ഥലത്തുനിന്ന് തിരിച്ചെത്തിയ പെന്തയ്യ വിവരം ആരോടും പറയാതെ അര്‍ധരാത്രിയോടെ മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നു.