തിരുവനന്തപുരം: ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റി. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് മേധാവിയായി തൊഴിൽ വകുപ്പിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.
മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ക്കെതിരെ ധാരാളം എതിര്‍പ്പുകള്‍ നിലനിന്നിരുന്നു. റവന്യുവകുപ്പിന്റെ പിന്തുണ ശ്രീറാമിന് ഉണ്ടായിരുന്നെങ്കിലും പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ കാരണമാണ് മാറ്റിയതെന്ന് കരുതുന്നു.
മൂന്നാര്‍ നഗരത്തിന്റെ ഹൃദയഭാഗത്തു 22 സെന്റ് കുത്തകപ്പാട്ട ഭൂമി കയ്യേറ്റമാണെന്നു കാണിച്ച് സബ്കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയില്‍ കഴിഞ്ഞദിവസം ഹൈക്കോടതി വിധി വന്നിരുന്നു. റിസോര്‍ട്ടുടമ കയ്യേറിയിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ശ്രീരാം വെങ്കിട്ടരാമന്റെ നടപടികള്‍ കോടതി ശരിവെച്ചിരുന്നു. അതേസമയമാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. .