കൊച്ചി: താൻ പോലീസിൽ നിന്നും അനുഭവിക്കുന്നത് കൊടിയ പീഡനമാണെന്നും തന്റെ മരണമൊഴി എടുക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനി മാധ്യമങ്ങളോട്. കൊട്ടേഷൻ ഉണ്ടോ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് കാര്യങ്ങൾ വെളിപ്പെടുത്തിയതിന്റെ ഫലമാണ് താനിപ്പോൾ അനുഭവിക്കുന്നതെന്നും പൾസർ സുനി പറഞ്ഞു. ചോദ്യം ചെയ്യലിനു വിട്ടുകിട്ടിയ സുനിയെ ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടും പോകും വഴിയാണ് മാധ്യമങ്ങാട് ഈ കാര്യങ്ങൾ പറഞ്ഞത്.
അതേ സമയം നടി ആക്രമിക്കപ്പെട്ട സമയത്തെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ മുഖ്യപ്രതി പൾസർ സുനി ദിലീപുമായി ഫോണിൽ സംസാരിച്ചതിനു തെളിവു ലഭിച്ചിട്ടില്ല. സുനി ദിലീപിന്റെ നമ്പരുകളിൽ വിളിച്ചിട്ടില്ലെന്നും ദിലീപും സംശയാസ്പദമായ ഫോൺ കോളുകൾ നടത്തിയിട്ടില്ലെന്നുമാണ് ഫോൺ കോളുകൾ വിശദമായി പരിശോധിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമാകുന്നത്.