വെട്ടിനുറുക്കിയ നിലയിൽ അജ്ഞാത മൃതദേഹം: ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയിൽ അജ്ഞാത പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികളെക്കുറിച്ചുള്ള പൂർണമായ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ടയാളെ സംബന്ധിക്കുന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ പൊലീസ് തയാറായിട്ടില്ല.

കോട്ടയം സ്വദേശിയും ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ടയാളുമാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും എവിടെവച്ചാണ് കൊലപാതകം നടത്തിയതെന്നുമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. നേരത്തെ, അരയ്ക്ക് മുകളിലോട്ടും കീഴോട്ടും വെട്ടിനുറുക്കി കഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല. തല കണ്ടെത്താനായി സമീപ പ്രദേശങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ചാക്കിൽ രേഖപ്പെടുത്തിയിരുന്ന ചില എഴുത്തുകളും അക്കങ്ങളുമാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസിനെ പ്രതിയിലേക്ക് നയിച്ചതെന്നാണ് സൂചന. മെഷീൻ വാൾ ഉപയോഗിച്ച് കൊലപ്പെടുത്തി ശരീരം വെട്ടി നുറുക്കിയാണ് മൃതദേഹം ഉപേക്ഷിച്ച് കടന്നതെന്നാണ് പ്രാഥമിക നിഗമനം.