ന്യഡൽഹി: 2019ൽ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി േനതൃത്വം ഏറ്റെടുക്കാൻ തയാറാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബെർക്കേലിയിെല യൂണിവേഴ്സിറ്റി ഒാഫ് കലിഫോർണിയയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ വാഴ്ച ഇന്ത്യയിലുണ്ടെന്നത് യാഥാർഥ്യമാണെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ പറഞ്ഞു. രാജ്യത്തിെൻ പലയിടങ്ങളിലും കുടുംബ വാഴ്ചയുണ്ട്. ഇന്ത്യയിൽ ഇെതാരു യാഥാർഥ്യമാണ്. രാഷ്ട്രീയത്തിെല കുടുംബ വാഴ്ച എല്ലാ പാർട്ടികളിലും പ്രശ്നം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവ്, എം.െക സ്റ്റാലിൻ, അഭിഷേക് ബച്ചൻ എന്നിവരെല്ലാം കുടുംബ വാഴ്ചയുെട തുടർച്ചയാണ്. അനുരാഗ് താക്കൂറും അതെ. അതുെകാണ്ട് ഇക്കാര്യം പറഞ്ഞ് തെൻറ പിറകെ മാത്രം കൂടരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
2012ൽ കോൺഗ്രസ് പാർട്ടി കുറച്ച് ധിക്കാരം കാട്ടിയെന്ന് രാഹുൽ സമ്മതിച്ചു. 2012ൽ കോൺഗ്രസിൽ അൽപം അഹങ്കാരം വളർന്നു. അവർ ജനങ്ങളുമായുള്ള നിരന്തര ബന്ധം അവസാനിപ്പിച്ചു. അതാണ് ഭരണം കൈവിടാനിടയാക്കിയതെന്നും രാഹുൽ വ്യക്തമാക്കി. തെൻറ മുത്തശ്ശിയും പിതാവും ആക്രമണത്തിനിരയായാണ് മരിച്ചത്. അതിനാൽ അക്രമ സംഭവങ്ങൾ തനിക്ക് മനസിലാകും. തനിക്കത് മനസിലാക്കാൻ പറ്റിയില്ലെങ്കിൽ ആർക്കാണ് സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു. അഹിംസ എന്ന ആശയത്തിനു മാത്രമാണ് മനുഷ്യത്വത്തെ മുന്നോട്ടു നയിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ധ്രുവീകരണ രാഷ്ട്രീയം വളരെ അപകടം പിടിച്ച ഒന്നാണ്. വിദ്വേഷം, കോപം, ഹിംസ എന്നിവക്കെല്ലാം നമ്മെ വേരോടെ പിഴുതെറിയാൻ സാധിക്കും. സ്വതന്ത്ര പത്രപ്രവർത്തനം നടത്തുന്നവർ കൊല്ലപ്പെടുന്നു. ബീഫ് കൊണ്ടുപോകുന്നതിെൻറ പേരിൽ പൗരൻമാർ മർദനത്തിന് ഇരയാവുകയും ദലിത് വിഭാഗക്കാർ കൊല്ലപ്പെടുകയും ചെയ്യുന്നു. ബീഫ് കഴിക്കുന്നതിെൻറ പേരിൽ മുസ്‍ലിംകളും വധിക്കപ്പെടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്ല സംഭാഷണ ചാതുര്യമുണ്ടെന്ന് രാഹുൽ സമ്മതിച്ചു. അദ്ദേഹത്തിെൻറ സംഭാഷണം സൂക്ഷ്മവും ഫലപ്രദവുമാണ്. എന്നാൽ കൂടെ പ്രവർത്തിക്കുന്നരോട് അദ്ദേഹം അഭിപ്രായം അന്വേഷിക്കാറിെല്ലന്നും രാഹുൽ വ്യക്തമാക്കി. ഇന്ന് പാർലമെൻറിന് പ്രാധാന്യമില്ലാതായിരിക്കുന്നു. സഭക്ക് പുറത്ത്, പ്രധാനമന്ത്രിയുെട ഒാഫീസിനും മറ്റു മന്ത്രിമാർക്കുമാണ് ശക്തിയുള്ളത്. അധികാരം എം.പിമാരിലേക്ക് തിരിെക കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.