കോടതിവിധിക്ക് പുല്ലുവില; രാജസ്ഥാനില്‍ മുസ്ലീം യുവതിയേ ഫോണിലൂടെ മൊഴിചൊല്ലി

മുത്തലാഖിനെതിരായ സുപ്രീം കോടതി വിധി നിലനില്‍ക്കെ രാജസ്ഥാനിലെ ജോധ്പൂരില്‍ മുസ്ലീം യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി. ജോധ്പൂര്‍ സ്വദേശിനി അഫ്‌സാനയെയാണ് ഭര്‍ത്താവ് മുന്ന സെപ്റ്റംബര്‍ 18ന് ഫോണിലൂടെ മൊഴി ചൊല്ലിയത്. മൊഴി ചൊല്ലുന്നതിന് രണ്ടു ദിവസം മുന്‍പ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും അഫ്‌സാനയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
2009ലാണ് മുന്ന, അഫ്‌സാനയെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ത്തന്നെ സ്ത്രീധനം കുറഞ്ഞെന്ന പേരില്‍ മുന്നയും വീട്ടുകാരും ചേര്‍ന്ന് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് അഫ്‌സാനയുടെ പരാതിയില്‍ പറയുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഭര്‍ത്താവ് തന്നെ മണ്ണെയൊഴിച്ച് തീകൊളുത്താനും ശ്രമം നടത്തിയിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. മുന്ന അഫ്‌സാന ദമ്ബതികള്‍ രണ്ടു മക്കളുണ്ട്.