മരിച്ച് പോയ ഭാര്യയെ കാണാൻ മോർച്ചറിയിലെത്തിയ ഭർത്താവ് കണ്ടത് മെയിൽ നഴ്‌സ് മൃതദേഹത്തെ പീഡിപ്പിക്കുന്നത്

അകാലത്തിൽ മരിച്ചു പോയ ഭാര്യയെ ഒരുനോക്കു കൂടി കാണാൻ എത്തിയതാണ് ഭർത്താവ്. എന്നാൽ അവിടെ കാണേണ്ടി വന്നതോ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ച. ഒരു മണിക്കൂർ മുമ്പ് മരിച്ചു പോയ തന്റെ ഭാര്യയെ ആശുപത്രിയിലെ മെയിൽ നഴ്സ് ലൈംഗികമായി പീഡിപ്പിക്കുന്നത് കാണേണ്ടി വന്നു ഈ ഭർത്താവിന്്. ബൊളീവിയൻ തലസ്ഥാനമായ ലാ പാസിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയിരിക്കുന്നത്. തന്റെ ഭാര്യയെ മോർച്ചറിയിൽ വച്ച് പീഡിപ്പിക്കുന്നത് കണ്ട് ഭർത്താവ് മാകുചാപിയെ തല്ലിച്ചതയ്ക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നതെന്നാണ് പൊലീസ് ചീഫായ ഡഗ്ലസ് ഉസ്‌ക്യാനോ പറയുന്നത്. ലാപാസിലെ ഹോസ്പിറ്റൽ ഡി ക്ലിനിക്കാസിൽ വച്ചാണ് ശ്വാസകോശ രോഗം മൂലം മരിച്ച യുവതിയെ ബന്ധുക്കൾ ബിൽ അടയ്ക്കാനായി പോയ സമയത്ത് മെയിൽ നഴ്സ് പീഡിപ്പിച്ചത്. 27 കാരനായ മെയിൽ നഴ്‌സ് ഗ്രോവൽ മാകുചാപിയുടെ മേൽ മൃതദേഹത്തെ ബലാത്സംഗത്തിന് വിധേയമാക്കിയ ചാർജാണ് ഇയാൾക്ക് മേൽ ചുമത്തി പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കിയത്.

മോർച്ചറിയിലേക്ക് ചെന്ന താൻ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടതെന്നും തുടർന്ന് മെയിൽ നഴ്‌സിനെ നന്നായി മർദിച്ചെന്നും മരിച്ച സ്ത്രീയുടെ ഭർത്താവ് വെളിപ്പെടുത്തുന്നു. എന്നാൽ നെക്രൊഫിലിയ കുറ്റം ഇയാൾക്ക് മേൽ ചുമത്തില്ലെന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. ഇത്തരമൊരു കുറ്റം പെറുവിയൻ നിയത്തിൽ ഇല്ലാത്തതിനാലാണിത്. താൻ ഒരു ഉന്മാദ അവസ്ഥയിലായിരുന്നുവെന്നും ആ അവസ്ഥയിൽ അറിയാതെ ചെയ്ത് പോയ കുറ്റമാണിതെന്നും മെയിൽ നഴ്‌സ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ മേയിൽ അർജന്റീനയിലെ ഒരു മോർച്ചറിയിൽ നുഴഞ്ഞ് കയറി സ്ത്രീയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.