പള്ളി സെമിത്തേരിയില്‍ ദുരൂഹമായി മൃതദേഹം അടക്കിയതായി സംശയം; ഞെട്ടലോടെ പോലീസും ഇടവകാഗംങ്ങളും

സെമിത്തേരിയില്‍ പള്ളി അധികൃതര്‍ അറിയായെ മൃതദേഹം മറവു ചെയ്തു എന്നു പരാതി. കാഞ്ഞങ്ങാട് അപ്പോസ്തല റാണി ചര്‍ച്ചിന്റെ കീഴില്‍ ചെമ്മട്ടംവയല്‍ കെ എസ് ആര്‍ ടി സി ടിപ്പോയ്ക്കു സമീപത്തെ സെമിത്തേരിയിലാണു അനുവാദമില്ലാതെ മൃതദേഹം മറവു ചെയ്തു എന്ന സംശത്തെ തുടര്‍ ഫാദര്‍ മാര്‍ട്ടിന്‍ രായപ്പന്‍ ഹൊസ്ദുര്‍ഗ് പോലീസ് പരാതി നല്‍കിയത്. അഞ്ച് ഇടവകയിലുള്ളവര്‍ക്കാണു സെമിത്തേരി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും ഇവിടെ ആരും മരണപ്പെട്ടിരുന്നില്ല എന്നു പറയുന്നു.

സെമിത്തേരിയില്‍ മണ്ണു മൂടിയ നിലയില്‍ കണ്ടതിനെ തുടര്‍ന്നു സംശയം ഉണ്ടാകുകയായിരുന്നു. ഒരാളുടെ വലിപ്പത്തില്‍ മണ്ണ് നീക്കിയ നിലയിലാണുള്ളത്. കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം സംസ്‌കാരിക്കാന്‍ എത്തിയപ്പോഴാണ് ഇതു ശ്രദ്ധയില്‍ പെട്ടത് എന്നു പറയുന്നു. അതേസമയം ആര്‍. ഡി. ഒയുടെ അനുമതി ലഭിച്ചാല്‍ പരിശോധിക്കുമെന്നു കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി കെ ദാമോദരന്‍ പറഞ്ഞു. ആരേയും കാണാതായതായി പരാതി ലഭിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിക്കുന്നു എന്നു പറയുന്നു.