ആ പെണ്‍കുട്ടി എങ്ങനെ സരിതാ നായരായി, കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ അതിവേഗം പ്രചരിക്കുന്ന സരിതാ കഥ

സോളാര്‍ തട്ടിപ്പ് വീണ്ടും ചര്‍ച്ചയിലേക്ക് വന്നതോടെ സരിതാ നായരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശ്രമം തുടങ്ങി. ‘സരിതയുടെ നക്ഷത്രജീവിതം ഇതുവരെ’ എന്നപേരില്‍ ഒരു കഥ തന്നെ ഇറക്കിയാണ് സൈബര്‍ കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ പ്രതിരോധം ശക്തമാക്കിയത്. കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ-

ആരായിരുന്നു ഇപ്പോള്‍ കേരളം വാഴ്ത്തുന്ന സരിതാ നായര്‍? ബാലരാമപുരം വെടിവച്ചാന്‍ കോവില്‍ കോട്ടപ്പുറം സോമരാജന്‍ നായരുടെയും, ഇന്ദിരയുടെയും മകള്‍. പത്തനംതിട്ട ആറന്‍മുള ഇടശ്ശേരി മലയില്‍ ഗോപ നിവാസില്‍ ഗോപാലന്‍ നായര്‍- ദേവകിയമ്മ ദമ്പതികളുടെ മകന്‍ രാജേന്ദ്രന്‍ നായര്‍ 1997 ഡിസംബര്‍ 13 -ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ വച്ച് ഇവളെ വിവാഹം കഴിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞും കുട്ടികളുണ്ടാകാത്തതിനാല്‍ ഭര്‍ത്താവ് ഇവളേയും കൂട്ടി ചങ്ങനാശ്ശേരി ‘സാം ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ പോയി. ചികില്‍സയ്ക്കു ശേഷം ‘അച്ചു’ എന്ന അര്‍ജ്ജുനെ പ്രസവിച്ചു. ഭര്‍ത്താവ് ഗള്‍ഫിലായിരിക്കുമ്പോള്‍ കൊട്ടാരക്കര സ്വദേശി വിജയനുമായി പ്രണയത്തിലായി. ഇതിനിടെ സരിതയുടെ വഴിവിട്ട ബന്ധം ഭര്‍ത്താവ് അറിയുകയും, ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. അപ്പോഴാണ് കുട്ടിയുടെ അച്ഛന്‍ ‘വിജയന്‍’ആണെന്ന് സരിത ഭര്‍ത്താവിനോട് പറയുന്നത്.

കണ്ണൂര്‍ ചാല ചിന്‍മയാ മിഷന്‍ സ്‌കൂളിലെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു സരിതയുടെ അമ്മ ഇന്ദിര. ഇന്ദിരയുടെ അസന്‍മാര്‍ഗ്ഗിക ജീവിതത്തോട് പൊരുത്തപ്പെടാനാകാതെ സോമരാജന്‍ നായര്‍ ഹൃദയം പൊട്ടി മരിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതിനു ശേഷം അതേ സ്‌കൂളിലെ പൃൂണായിരുന്ന ഇബ്രാഹിം കുട്ടി എന്നയാളോടെപ്പമാണ് ഇവര്‍ ജീവിച്ചത്. ഭര്‍ത്താവുമായി അകല്‍ച്ചയിലായപ്പോള്‍ സരിത ‘Kerala Housing Finance Ltd þ³sd കോഴഞ്ചേരി ബ്രാഞ്ചില്‍ ജോലി നേടി. KHFL -ല്‍ വച്ചാണ് കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണനെ സരിത പരിചയപ്പെടുന്നത്. KHFL MD യായിരുന്ന ഉണ്ണികൃഷ്ണനെ സ്വാധീനിച്ച് മാനേജര്‍ പദവി വരെ കരസ്ഥമാക്കിയ ഇവള്‍ ങഉ യെ കബളിപ്പിച്ചു കൊണ്ട് ബിജുവുമായി ബന്ധം തുടങ്ങി.

ഇവിടെ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്താണ് സരിത മുങ്ങിയത്. ആറ്റുകാല്‍ അമ്പലത്തില്‍ വച്ച് സരിതയെ താലി കെട്ടിയ ബിജു, ഇവളെ കുമാരപുരത്തുള്ള ഒരു ഫ്‌ലാറ്റില്‍ താമസിപ്പിച്ചു. എന്നാല്‍ പന്തളത്തെ ഒരു നക്ഷത്ര വേശൃാലയത്തില്‍ നടന്ന റെയ്ഡില്‍ ഇവള്‍ പിടിക്കപ്പെട്ടിരുന്നു എന്ന് പിന്നീടാണ് ബിജു അറിഞ്ഞത്. യഥാര്‍ത്ഥ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് അവധിക്ക് വന്നാല്‍ തിരികെ പോകുന്നതു വരെ ബിജുവിനെ അകറ്റി നിര്‍ത്തുകയാണ് പതിവ്. ബിജു, ‘രശ്മി’ എന്നൊരു കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. (രശ്മിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ബിജു ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്.)

രശ്മിയില്‍ ബിജുവിന് രണ്ട് മക്കളുണ്ട്. ജീവിതച്ചെലവേറിയപ്പോള്‍ ബിജുവും, സരിതയും കൂടി കവടിയാര്‍ കെസ്റ്റന്‍ റോഡില്‍ ‘Credit Finance’ എന്ന പേരില്‍ ഒരു തട്ടിപ്പ് സ്ഥാപനം തുടങ്ങി. ബിജു MD യായും, സരിത, ‘നന്ദിനി നായര്‍’ എന്ന വൃാജ പേരില്‍ അഡ്മിനിസ്‌ട്രേറ്ററായും. നൂറോളം സ്റ്റാഫുകളുണ്ടായിരുന്ന സ്ഥാപനം ആറു മാസം കൊണ്ട് അടച്ചു പൂട്ടി. Credit Card, Home Loan, Project Loan എന്നിവ നല്‍കാനായി അഡ്വാന്‍സ് വാങ്ങുന്ന രസീതില്‍ ‘നന്ദിനി നായര്‍’ എന്ന പേരിലുള്ള ഒപ്പാണ് ഇവള്‍ നല്‍കിയിരുന്നത്.പട്ടത്തുള്ള ഡഠക ബാങ്കിലും വൃാജ പേരിലാണ് ഇവള്‍ അരരീൗി േതുടങ്ങിയത്. കുമാരപുരത്തെ ഫ്‌ലാറ്റ് സുരക്ഷിതമല്ലെന്നു കണ്ട് ഇവര്‍ സെക്രട്ടറിയേറ്റിനടുത്തുള്ള ഹോട്ടല്‍ നവരത്‌നയിലേക്ക് താമസം മാറ്റി. അവിടെ നിന്ന് വൃഭിചാരക്കുറ്റത്തിന് കന്റോണ്മെന്റ് ഇക മോഹന്‍ ഇരുവരെയും അറസ്റ്റ് ചെയ്തു. ഇതിനിടെ ബിജു മുങ്ങി. സരിതയും അമ്മയും കരമന നെടുങ്കാട് ഒരു വീട്ടില്‍ ഒളിവില്‍ താമസിച്ചു. ഇതിനു ശേഷം ജഗതി ഈശ്വര വിലാസം റോഡില്‍ വാടക വീട്ടിലേക്ക് (House No: 138 A) താമസം മാറി. അതിനു ശേഷം Trivandrum Finance Consultancy എന്ന പേരില്‍ വഴുതക്കാട് കൃഷ്ണ വിലാസം റോഡില്‍ ഒരു തട്ടിപ്പ് സ്ഥാപനം തുടങ്ങുകയും, അതിനേക്കാള്‍ വേഗത്തില്‍ പൂട്ടുകയും ചെയ്തു. അറിവായ കാലം മുതല്‍ തട്ടിപ്പ് തുടങ്ങിയ ഈ അഭിസാരികയുടെ വാക്കിന് കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ കഴിവുണ്ടെങ്കില്‍ സാക്ഷര കേരളം ലജ്ജിച്ചു തല താഴ്‌ത്തേണ്ടിയിരിക്കുന്നു….