രാജീവ് വധം: ഉദയഭാനുവിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.നാല് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയേ അനുവദിച്ചുള്ളൂ.

ചാലക്കുടി രാജീവ് കൊലക്കേസില്‍ അറസ്റ്റിലായ ഉദയഭാനു ഇരിങ്ങാലക്കുട സബ്ജയിലില്‍ റിമാന്‍ഡിലാണ്. മൂന്നിടത്ത് ഭൂമി വാങ്ങാനാണ് ഉദയഭാനു കരാര്‍ എഴുതിയിരുന്നത്. ഈ ഭൂമികളില്‍ അഭിഭാഷകനുമായി പൊലീസ് തെളിവെടുപ്പു നടത്തും.

ഭൂമി ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിനെ തട്ടിക്കൊണ്ടുവന്നു ബന്ദിയാക്കിയപ്പോള്‍ കൊല്ലപ്പെട്ടെന്നാണ് കേസ്.