കയ്യേറ്റക്കാരനെ കയ്യേറ്റം കണ്ടുപിടിക്കാൻ ഏൽപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മന്ത്രിസഭ പിണറായി മന്ത്രിസഭ

ജോളി ജോളി

കൊട്ടക്കാമ്പൂർ , വട്ടവട വില്ലേജുകളില്‍ വമ്പൻമാർ കൈയടക്കിയ ഭൂമി ഒഴിപ്പിക്കല്‍ മന്ത്രിസഭ ഉപസമിതി പരിഗണിക്കില്ലെന്നാണ് വിവരം….. !
പകരം ജനവാസ കേന്ദ്രമെന്നും പഴയ കൈവശമെന്നും ചൂണ്ടിക്കാട്ടി നിശ്ചിത വിസ്തൃതിയിലെ പ്രദേശത്തെ അനധികൃത കൈയേറ്റം സാധൂകരിക്കുന്നതിന് ശിപാര്‍ശ ചെയ്യും.കയ്യേറ്റങ്ങളുടെ ആശാനായ മണിയാശാൻ നയിക്കുന്ന സമിതിയിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.
കയ്യേറ്റക്കാരനെ തന്നെ കയ്യേറ്റം കണ്ടുപിടിക്കാനും ഒഴിപ്പിക്കാനും ഏൽപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ മന്ത്രിസഭയാണ് പിണറായി മന്ത്രിസഭ എന്ന അപൂർവ്വ ബഹുമതികൂടി ഈ ദൗത്യത്തിനുണ്ട്. !
ജനപ്രതിനിധികളില്‍നിന്നടക്കം വിവര ശേഖരണം നടത്തിയും അനുകൂല ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് വാങ്ങിയുമാകും ഇത്.
ജനവാസകേന്ദ്രങ്ങളെ കുറിഞ്ഞി ഉദ്യാനപരിധിയില്‍നിന്ന് ഒഴിവാക്കി അന്തിമ വിജ്ഞാപനത്തിനും നടപടിയുണ്ടാകും.
റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വാങ്ങി ഇടുക്കി എം.പി ജോയിസ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയുമടക്കം പട്ടയം റദ്ദാക്കിയ നടപടികള്‍ തിരുത്തും… !


ഇതോടെ പ്രാഥമിക വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട 3200 െഹക്ടര്‍ കുറിഞ്ഞി ഉദ്യാനം 2000 ഹെക്ടറില്‍ താഴെയാകുമെന്നാണ് സൂചന.
ജനവാസകേന്ദ്രങ്ങള്‍, പട്ടയഭൂമി, കൃഷിയിടങ്ങള്‍, ശ്മശാനം തുടങ്ങിയവ ദേശീയോദ്യാനത്തില്‍ ഉള്‍പ്പെട്ടന്ന പരാതി പരിഗണിക്കുന്ന ഉപസമിതി ഇതിന് അനുകൂല റിപ്പോര്‍ട്ട് തയാറാക്കും.
ഇതോടെ കൊട്ടക്കാമ്ബൂര്‍ വില്ലേജിലെ ബ്ലോക്ക് 58ലെയും വട്ടവട വില്ലേജിലെ ബ്ലോക്ക് 68ലെയും പട്ടയഭൂമി ഒഴിവാക്കി അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കും.ബ്ലോക്ക് 62ല്‍ കര്‍ഷകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എം.പിയുടെയും കുടുംബാംഗങ്ങളുടെയും വിവാദഭൂമി ബ്ലോക്ക് 58ലാണ്.കര്‍ഷകരെ മറയാക്കിയാകും വമ്പൻമാരുടെ ഭൂമി സംരക്ഷണം.….
പട്ടയം ചമച്ച്‌ അനധികൃതമായി ഭൂമി കൈവശംവെച്ചവരില്‍ ഏറെയും വമ്പൻമാരോ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ബിനാമികളോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.അനധികൃതമായി ഭൂമി സ്വന്തമാക്കിയ 151 പേരുടെ പട്ടികയാണ് റവന്യൂ വകുപ്പ് നേരത്തേ തയാറാക്കിയത്.
പെരുമ്ബാവൂരിലെ ജനപ്രതിനിധിയായ ഒരു സി.പി.എം നേതാവിന് ഇവിടെ വിവിധ പേരുകളില്‍ 52 ഏക്കറാണ് ഭൂമി.മറയൂര്‍ മുന്‍ പാര്‍ട്ടി ഏരിയ സെക്രട്ടറിക്കും 10 ഏക്കറിലേറെ ഭൂമിയുണ്ട്..ഇടുക്കി എം.പിയുടെ പട്ടയം റദ്ദാക്കുന്നതിന് റവന്യൂ വകുപ്പ് കണ്ടെത്തിയ കാരണങ്ങള്‍ ബാധകമായ ഭൂമിയാണിവയെല്ലാം.
ഉന്നത യു.ഡി.എഫ് നേതാവിനും ബിനാമി പേരില്‍ ഇതേ പ്രദേശത്ത് ഭൂമിയുണ്ട്.ചെന്നൈ ആസ്ഥാനമായ കമ്ബനി മുതല്‍ തിരുവനന്തപുരം, മലപ്പുറം, കൊല്ലം ജില്ലയിലെ നിരവധിപേരും ഭൂമി വന്‍തോതില്‍ സ്വന്തമാക്കി.
ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ഇവരില്‍ ഏതാണ്ട് എല്ലാവരും തന്നെ കൈയേറ്റക്കാരല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാകുക.
കയ്യേറ്റം സാധൂകരിക്കാൻ ചരിത്രത്തിൽ ഇല്ലാത്തവിധം ഇത്ര ഭയാനകമായ ഒരു അട്ടിമറി ആദ്യം.