ഷിക്കാഗോയില്‍ വീണ്ടും മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തിക്കെതിരെ രണ്ടു ഇന്ത്യന്‍ വംശജര്‍

പി.പി. ചെറിയാന്‍

ഷിക്കാഗൊ: യു.എസ്. പ്രതിനിധി സഭയില്‍ രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിക്കുന്ന ചിക്കാഗൊയില്‍ നിന്നുള്ള പ്രതിനിധിയും, ഇന്ത്യന്‍ വംശജനുമായ രാജകൃഷ്ണമൂര്‍ത്തി വീണ്ടും മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക നവം.27ന് സമര്‍പ്പിച്ചു. ഡമോക്രാറ്റിക്ക് പ്രൈമറി തിരഞ്ഞെടുപ്പില്‍ കൃഷ്ണമൂര്‍ത്തി വിജയിച്ചാല്‍ മാത്രമേ 2018 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ നേരിടുന്നതിനുള്ള അര്‍ഹത ലഭിക്കുക. രാജാ കൃഷ്ണമൂര്‍ത്തിക്കെതിരെ മത്സരിക്കുന്നതിനുള്ള അര്‍ഹതക്കായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ രണ്ടു ഇന്ത്യന്‍ വംശജരാണഅ പ്രൈമറിയില്‍ ഏറ്റുമുട്ടുന്നത്.

റിപ്പബ്ലിക്കന്‍ ഹിന്ദു കൊയലേഷന്റെ പിന്തുണയോടെ മത്സരിക്കുന്നതിന് തയ്യാറെടുക്കുകയാണ് വന്ദന ജിഗന്‍. വന്ദന ജിഗന്റെ റിപ്പബ്ലിക്കന്‍ എതിരാളി മറ്റൊരു ഇന്ത്യന്‍ വംശജനായ ജിതേന്ദ്ര ഡിഗന്‍കരാണ്. 2016 നവംബറില്‍ നടക്കുന്ന പ്രൈമറിയില്‍ രാജാകൃഷ്ണമൂര്‍ത്തിക്ക് ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്നും സ്ഥാനാര്‍ത്ഥി ഉണ്ടാകുകയില്ലെന്നാണ് കരുതപ്പെടുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ വന്ദന ഈഴ്ചയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെങ്കില്‍ നവംബര്‍ ആദ്യവാരം തന്നെ ജിതേന്ദ്ര പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഷിക്കാഗൊയില്‍ നിന്നും യു.എസ്. പ്രതിനിധി സഭയിലേക്ക് വിജയിക്കുന്നതു ഈ മൂവരില്‍ ഒരാളായിരിക്കും എന്ന് ഉറപ്പായിട്ടുണ്ട്.