മഞ്ജുവാര്യര്‍ ഔട്ട്ഓഫ് കവറേജ്

കൊച്ചി: നഗരത്തിലെ ഹോട്ടലില്‍ ദിലീപും കാവ്യാമാധവനും തമ്മിലുള്ള വിവാഹം നടക്കുമ്പോള്‍ കാക്കനാട്ടെ ലൊക്കേഷനിലായിരുന്നു മഞ്ജുവാര്യര്‍. ആദ്യ ഭര്‍ത്താവിന്റെ വിവാഹ വാര്‍ത്തയുടെ പ്രതികരണം അറിയാന്‍ മാധ്യമപ്രവര്‍ത്തകരടക്കം വിളിക്കുമെന്ന് അറിയാവുന്ന മഞ്ജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. 2015 ജനുവരിയിലാണ് മഞ്ജുവും ദിലീപും ബന്ധം വേര്‍പെടുത്തിയത്. കാക്കനാട്ടെ ലൊക്കേഷനിലേക്ക് ആരെയും കടത്തിവിടുന്നില്ല. അതേസമയം സംഭവം അറിഞ്ഞ ശേഷം മഞ്ജുവിന് രണ്ട് ദിവസത്തേക്ക് അണിയറപ്രവര്‍ത്തകര്‍ അവധി നല്‍കുമെന്നും അറിയുന്നു. തൃശൂരിലെ വീട്ടിലോ, എറണാകുളത്തെ ഫ്ളാറ്റിലോ താരം തങ്ങില്ല.

സല്ലാപം എന്ന സിനിയിലെ പ്രണയ ജോഡികളായിരുന്ന ദിലീപും മഞ്ജുവും സിനിമയുടെ ഷൂട്ടിംഗ് തീര്‍ന്നതോടെ പ്രണയത്തിലായി. പിന്നീട് ഈ പുഴയും കടന്ന് എന്ന ചിത്രത്തിലഭിനയിച്ചതോടെ പ്രണയം കൊടുംമ്പിരി കൊണ്ടു. അങ്ങനെ ദിലീപും ലാല്‍ജോസും കലാഭവന്‍ മണിയും ബിജുമേനോനും ചേര്‍ന്ന് മഞ്ജുവാര്യരെ തൃശൂരെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്ന്, ആലുവ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം മഞ്ജു അഭിനയം നിര്‍ത്തി. എന്നാല്‍ ദിലീപ് ജനപ്രീയനടനായതോടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയായിരുന്നു. മഞ്ജു ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പലതവണ വാര്‍ത്തകള്‍ വന്നിരുന്നു.