ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം:ചുഴലിക്കാറ്റിനുള്ള സാധ്യത കാലാവസ്ഥാവകുപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരം: ഓഖി കേരള തീരം വിട്ടതിന് തൊട്ടു പിന്നാലെ സാഗര്‍ കൊടുങ്കാറ്റ് കേരളത്തില്‍ നാശം വിതയ്ക്കുമോയെന്ന് ആശങ്ക. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. ഇത് അതിന്യൂനമര്‍ദമാകുമെങ്കിലും ചുഴലിക്കാറ്റിനുള്ള സാധ്യത കാലാവസ്ഥാവകുപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ഈ ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ പറഞ്ഞു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ തീരത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദം ഇപ്പോള്‍ മച്ചിലിപട്ടണത്തിന് 875 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് കാണുന്നത്. ഇത് ശനിയാഴ്ച രാവിലെയോടെ ആന്ധ്രയുടെ വടക്കും ഒഡിഷയുടെ തെക്കും തീരങ്ങളിലെത്തുമെന്നാണ് പ്രവചനം. കേരളത്തിലെത്തുമ്പോള്‍ അല്പം ദുര്‍ബലമാകാനും ഇടയുണ്ട്.