ഹിമാചലില്‍ ചരിത്രമെഴുതിയ വിപ്ലവതാരം

സിംല: ഹിമാലയത്തിനു മുകളില്‍ ചെങ്കൊടി പാറിക്കാന്‍ സഹായിച്ച സഖാക്കള്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സി.പി.എം എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട രാകേഷ് സിംഗ.‘എല്ലാ സഖാക്കള്‍ക്കും നന്ദി, പിന്തുണച്ചവര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. പ്രത്യേകിച്ച് തിയോഗിലെ ജനങ്ങള്‍ക്ക്. റെഡ് സല്യൂട്ട്’രാകേഷ് പറഞ്ഞു.ഇതു രണ്ടാം തവണയാണ് രാകേഷ് സിംഗ ഹിമാചല്‍ നിയമസഭയിലെത്തുന്നത്. ബിജെപിയുടെ രാകേഷ് വര്‍മയെയാണ് രാകേഷ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ദീപക് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

1993ല്‍ സിംലയില്‍ നിന്നും മിന്നുന്ന വിജയം നേടിയ പ്രവര്‍ത്തകനാണ് രാകേഷ് സിംഗ.കോണ്‍ഗ്രസ്സും ബിജെപിയും മാറി മാറി ഭരിച്ച ഹിമാചലില്‍ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.