മുഖ്യമന്ത്രിയുടെ “നാം മുന്നോട്ട്” നനഞ്ഞ പടക്കം

റോയ് മാത്യു

മുഖ്യമന്ത്രിയുടെ “നാം മുന്നോട്ട് എന്ന പരിപാടി മുന്നോട് ന്യൂസിൽ ഇന്നലെ കണ്ടു. ഈ പരിപാടിയിലൂടെ എന്താണ് അദ്ദേഹം പറയാൻ ഉദ്ദേശിക്കുന്നതെന്ന് പിണറായിക്കും പരിപാടി അവതരിപ്പിച്ച വീണ ജോർജിനും വലിയ പിടിപാടുണ്ടാ യിരുന്നില്ല.
മുഖ്യമന്ത്രിയെ ഒരു കസേരയിൽ പിടിച്ചിരുത്തി ക്ഷണിക്കപ്പെട്ട ഗസ്റ്റുകളെ കൊണ്ട് കുറെ സുഖിപ്പീര് ചോദ്യം ചോദിപ്പിച്ച് എഫക്റ്റിനായി കൈയ്യടി ശബ്ദം ഇടുന്ന വൃത്തികെട്ട ഒരേർപ്പാടും ഈ പരിപാടിക്കിടയിൽ കാണാനായി.
സ്ത്രീ സുരക്ഷ യെക്കുറിച്ചായിരുന്നു ആദ്യ എപ്പിസോഡ് – നീതി കിട്ടാതെ പോയ ഒരു സ്ത്രീയെ എങ്കിലും ഈ പരിപാടിയിൽ പങ്കെടുപ്പിച്ച് അവർക്ക് നീതി ഉറപ്പാക്കിയിരു ന്നെങ്കിൽ പരിപാടി അർത്ഥവ ത്താകുമാ യിരുന്നു.
Sൺ കണക്കിന് മാധ്യമ ഉപദേശികൾക്കു പുറമേ ഇത്തരം ചവറ് പരിപാടി നടത്തിയാലൊന്നും മുഖ്യമന്ത്രിയുടെ ഇമേജ് വർദ്ധിക്കില്ല – മുഖ്യമന്ത്രിയും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാനുള്ള ഒറ്റമൂലിയൊന്നും ഈ കൂശ് മാണ്ഡങ്ങൾക്ക് ഇനിയും മനസിലായിട്ടില്ല. മുഖ്യമന്ത്രിയും സദസും തമ്മിലുള്ള അകലം തന്നെ യാണ് ഈ പരിപാടിയുടെ ശാപം – നോക്കെത്താ ദൂരത്ത് ഒരു കസേരയിൽ പിടിച്ചിരുത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ഇരിപ്പാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ നെഗറ്റീവ് വിഷ്വൽ – ഒറ്റനോട്ടത്തിൽ തന്നെ ഈ പടം ബോക്സോഫീസിൽ മൂക്കും കുത്തി വീണു എന്ന് മനസിലാകും.
മുഖമന്ത്രിയുടെ ലൈക്ക് കൂട്ടാൻ ഇത്തരം ഗിമ്മിക്കുകൾ ബൂമറാംഗായി ഭവിക്കുമെന്നുറപ്പാണ് .. മുഖ്യമന്ത്രിയെ ജനകീയനാക്കി റീ- ബ്രാൻഡ് ചെയ്യാനുള്ള “നാം മുന്നോട്ട് ” ആദ്ദേഹത്തിന് ‘ആപ്പാ ‘യി മാറാനിടയുണ്ട്.
ഏതായാലും ഈ പരിപാടിയുടെ പ്രൊഡ്യൂസറിന് ഒരു കുതിരപ്പവൻ എന്റെ വക…
സി പി എമ്മുകാർ കഴിഞ്ഞ ഒന്നര വർഷമായി ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്നതും വിശ്വാസ്യത ഇല്ലെന്നുമൊക്കെ സൈബർ സഖാക്കൾ വിളിച്ചു കൂവുന്ന രാജീവ് ചന്ദ്രശേഖറിന്റ ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് ലക്ഷം രൂപ വീതം നൽകി ഓരോ എപ്പിസോഡും കാണിക്കുന്നതിന്റെ ഔചിത്യമെന്താണ് സഖാക്കളേ – ? വിശ്വാസത ഇല്ലെന്ന് നിങ്ങൾ പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് ഈ പരിപാടി കാണിപ്പിക്കുന്നതിനെ നിങ്ങൾ താത്വികമായി എങ്ങനെ വിശദീകരിക്കും? എന്തായാലും ഏഷ്യാനെറ്റ് ന്യൂസിന് പരസ്യം കിട്ടിയതിനു പുറമേ സഖാക്കളുടെ അക്കൗണ്ടിൽ തങ്ങൾ എന്നും എപ്പോഴും No .1 ചാനലെന്ന പദവിയും നില നിർത്താനായി….