സാമ്പത്തിക സംവരണം നടപ്പിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് യു.ഡി.എഫിനുള്ള മറുപടിയാണെന്ന് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള

കൊല്ലം : സാമ്പത്തിക സംവരണം നടപ്പിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് യു.ഡി.എഫിനുള്ള മറുപടിയാണെന്ന് കേരളാ
കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. യുഡിഎഫും സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയില്ല. ഇത് എന്‍എസ്എസിനുള്ള സമ്മാനമാണെന്ന് പറയുന്നത്
സാമ്പത്തിക സംവരണം സാമൂഹിക നീതിയുടെ ഭാഗമാണ്. സാമൂഹിക നീതിയെന്നത് എല്ലാവര്‍ക്കും ലഭിക്കേണ്ട നീതിയെന്നതാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ കാര്യങ്ങള്‍ പഠിച്ചിട്ട് വേണം പ്രക്ഷോഭം സംഘടിപ്പിക്കാന്‍. വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും അഭിപ്രായം പറയണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ആര്‍ക്കെങ്കിലും വേണ്ടി നീക്കി വച്ച സംവരണം വെട്ടിച്ചുരുക്കിയല്ല സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. മറിച്ച് ഒരു നിശ്ചിത ശതമാനം ആളുകള്‍ക്കായി പുചിയ സംവരണം ഏര്‍പ്പെടുത്തുകയായിരുന്നു.

ഏതെങ്കിലും സ്ത്രീയുടെ വയറ്റില്‍ ജനിച്ചത് കൊണ്ട് അവര്‍ നന്നാവരുതെന്ന് പറയുന്നത് ദുഷിപ്പാണ്. ആരും മുന്‍കൂട്ടി ആഗ്രഹിച്ചിട്ടല്ല ഭൂമിയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ നീതി എല്ലാവര്‍ക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കാന്‍ പദ്ധതിയുണ്ടെന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ഇതില്‍ പിണറായി വിജയനെ അഭിനന്ദിക്കുകയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.