മലപ്പുറം :നിലമ്പൂര്‍ എടക്കരയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് കുട്ടികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റു. നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമൂളിയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ നിലന്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ചരക്കുലോറി പിന്നീട് ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ബസ് സ്‌റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തു വെച്ചു തന്നെയാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ വഴിക്കടവ് പൂവത്തിങ്കൽ സിദയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ചില നാട്ടുകാര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോറിയാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരുടെ സമയോചിതമായ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുരന്തം ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.