കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര നാളെ ഡര്‍ബനില്‍ ആരംഭിക്കും. നിലവില്‍ റാങ്ക് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തുമാണ്. 4-2ന് പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തും.
അതേസമയം സമനിലയാണ് പിന്‍തുടരുന്നതെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം റാങ്ക് നിലനിര്‍ത്താം. ടെസ്റ്റിലെന്നപോലെ ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. നാല് പരമ്പരയില്‍ നാലിലും ഇന്ത്യയ്ക്ക് പരാജയമായിരുന്നു. കളിച്ച 20 മത്സരങ്ങളില്‍ 14ലും ഇന്ത്യ തോല്‍വി വഴങ്ങി.
എന്നാല്‍ കഠിനമായ വാണ്ടറേഴ്‌സ് പിച്ചിലെ ജയം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. അവസാന അഞ്ച് ഏകദിന പരമ്പരകളില്‍ ഒരെണ്ണത്തില്‍ മാത്രമേ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടുള്ളു. പേസര്‍മാര്‍ക്ക് മേല്‍ക്കോയ്മയുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ പ്രകടനങ്ങള്‍ നിര്‍ണായകമാകും.
മുഹമ്മദ് ഷമിയും ശര്‍ദുള്‍ താക്കൂറും ദക്ഷിണാഫ്രിക്കന്‍ പേസ്‌നിരയിലുണ്ട്. വലംകൈയന്‍ ബാറ്റ്‌സ്മാനായ എ ബി ഡി വില്ലിയേഴ്‌സിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. പരിക്ക് മൂലം ആദ്യ മൂന്ന് ഏക ദിനത്തില്‍ വില്ലിയേഴ്‌സ് കളത്തിലിറങ്ങില്ല