വഞ്ചനാ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ തട്ടിപ്പുനടത്തിയതായി കര്‍ണാടക ബല്‍ത്തങ്ങാടി പൊലിസ്

കോഴിക്കോട്: വഞ്ചനാ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ തട്ടിപ്പുനടത്തിയതായി കര്‍ണാടക ബല്‍ത്തങ്ങാടി പൊലിസ് സ്ഥിരീകരിച്ചു.

2012 ലാണ് പ്രവാസിയായ സലീമില്‍ നിന്ന് അന്‍വര്‍ കെ.ഇ ക്രഷര്‍ എന്ന കമ്പനിയില്‍ 10 ശതമാനം ഓഹരികള്‍ വാഗ്ദാനം ചെയത് പണം വാങ്ങിയത്. കേസുമായി ബന്ധപ്പെട്ട് മഞ്ചേരി പൊലിസ് ഇന്നലെ കര്‍ണാടക ബല്‍ത്തങ്ങാടിയില്‍ എത്തിയിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് ബല്‍ത്തങ്ങാടിയില്‍ അന്‍വറിന്റെ പേരില്‍ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായത്. മറ്റൊരാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ചൂണ്ടിക്കാണിച്ച് തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

സ്ഥാപനത്തിന് അഞ്ചര കോടി രൂപ മൊത്തവിലയായി കാണിച്ചാണ് അന്‍വര്‍ പണം വാങ്ങിയത്. പിന്നീടാണ് താന്‍ പറ്റിക്കപ്പെടുകയാണെന്ന് പ്രവാസി വ്യവസായി മനസിലാക്കിയത്‌