എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തളിപ്പറമ്പില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കിരണിന് കുത്തേറ്റ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ ജയന്‍, രാകേഷ്, അക്ഷയ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്.തൃച്ചംബരം ഉത്സവത്തിനിടെയാണ് കിരണിന് കു്ത്തേറ്റത്.

ഉത്സവം കണ്ടു മടങ്ങവേ ഞാറ്റുവയല്‍ സ്വദേശിയായ കിരണിനെ കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. പരുക്കേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമായി തുടരുകയാണ്.തൃച്ചംബരം ഡ്രീം പാലസിന് സമീപത്തു വച്ചാണ് കിരണിന് കുത്തേറ്റതെന്ന് പോലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 അംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആര്‍ എസ് എസ് കാര്യായത്തിനു മുന്നിലെ റോഡില്‍ വെച്ച് കാര്യാലത്തിനുള്ളില്‍ കേന്ദ്രീകരിച്ച പതിനഞ്ചോളം ആര്‍.എസ് എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. എസ്.എഫ്.ഐ കാഞ്ഞിരങ്ങാട് യൂണിറ്റ് ഭാരവാഹികളായ എന്‍.വി.കിരണ്‍, അശ്വന്ത്, അര്‍ജുന്‍, കിരണ്‍ എന്നിവരെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എസ്.എഫ്.ഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.