യുപിയില്‍ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്

ഗോരഖ്പൂര്‍: യുപിയില്‍ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് സമാജ് വാദിപാര്‍ട്ടി. കൈരാന ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കും. പാര്‍ലമെന്റിലും ഇരുകക്ഷികളും ഒരുമിച്ച് നീങ്ങുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി എംപി മരിച്ചതിനെ തുടര്‍ന്നാണ് കൈരാനയില്‍ തെരഞ്ഞെടുപ്പ് നടന്നത്. മായാവതിയുമായി അഖിലേഷ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

25 വർഷത്തിനുശേഷം ബിജെപിക്കെതിരേ സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും ഒന്നിച്ചതാണു ഗോരഖ്പുരിലും ഫൂൽപുരിലും ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഗോരഖ്പുരിൽ സമാജ്‌വാദി പാർട്ടിയിലെ പ്രവീൺ നിഷാദ് 21,961 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ബിജെപിയിലെ ഉപേന്ദ്ര ദത്ത് ശുക്ലയെ പരാജയപ്പെടുത്തിയത്.

ഫൂൽപുരിൽ എസ്പിയിലെ നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേൽ 59,460 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ കൗശലേന്ദ്ര സിംഗ് പട്ടേലിനെ തറപറ്റിച്ചു.