ഈ കുഞ്ഞ് ജനിച്ചത് ചെങ്കടലിലല്ല

ഈജിപ്തിലെ ചെങ്കടലില്‍ റഷ്യന്‍ വിനോദസഞ്ചാരിയായ യുവതി പ്രസവിച്ചു എന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ജനിച്ച കുഞ്ഞിനെ കടലില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളായിരുന്നു ഇത്. പൊക്കിള്‍ കൊടി മുറിച്ച് മാറ്റാത്തതിനാലാണ് ചിത്രങ്ങള്‍ കണ്ടപ്പോള്‍ തെറ്റിദ്ധാരണയ്ക്ക് കാരണമായത്. കുഞ്ഞ് ജനിച്ചിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞിന്റെ ആരോഗ്യത്തിനായി കടലില്‍ കുളിപ്പിച്ചത്.

കുഞ്ഞിന്റെ അച്ഛനും അമ്മയും ഡോക്ടറുമാണ് ചിത്രത്തില്‍ കാണുന്നത്. 2014 ഒക്ടോബറിലാണ് കുഞ്ഞിനെ ചെങ്കടലില്‍ കുളിപ്പിച്ചത്. എന്നാല് ചിത്രങ്ങള്‍ പുറത്ത് വന്നത് കഴിഞ്ഞ ദിവസായിരുന്നു. ചിത്രങ്ങള്‍ ഉടന്‍ തന്നെ വൈറലാകുകയാിരുന്നുവെന്നും സെര്‍ബിയക്കാരനായ പിതാവ് പറയുന്നു.

ഹാദിയ ഹൊസ്നി എന്ന യുവതിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇവരുടെ അപാര്‍ട്ട്മെന്റിലെ ബാല്‍ക്കണിയിലിരുന്നാണ് ചിത്രങ്ങളെടുത്തത്. ഇതാണ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.