സ്റ്റേറ്റ് ബാങ്ക് ഇന്ത്യക്ക് വായ്പാ തട്ടിപ്പിലൂടെ 1000 കോടി രൂപ നഷ്ടമായി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഇന്ത്യക്ക് വായ്പാ തട്ടിപ്പിലൂടെ 1000 കോടി രൂപ നഷ്ടമായി.

ചെന്നൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാര-നിര്‍മാണ ശൃഖലയായ കനിഷ്ക ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് എസ്.ബി.ഐ നേതൃത്വം നല്‍കുന്ന 14 ബാങ്കുകളടങ്ങിയ കൂട്ടായ്മയില്‍ നിന്ന് 842.15 കോടി രൂപാ വായ്പയെടുത്തത്.

പലിശ ഉള്‍പ്പെടെ തിരിച്ചുകിട്ടാനുള്ളത് 1000 കോടിയായെന്നാണ് കഴിഞ്ഞ ജനുവരിയില്‍ എസ്.ബി.ഐ അധികൃതര്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റ 115 കോടിയും നഷ്ടപ്പെട്ടു.

അന്വേഷണം തുടങ്ങിയതോടെ ഉത്തരേന്ത്യന്‍ സ്വദേശികളായ കമ്ബനി ഉടമകള്‍ ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീതാ ജെയിന്‍ എന്നിവര്‍ മൗറീഷ്യസില്‍ അഭയം തേടിയതായി സൂചനയുണ്ട്.

നീരവ് മോദി ഉള്‍പ്പെടെയുള്ള സംഘങ്ങളുമായി ദമ്ബതികള്‍ക്ക് ബന്ധമുണ്ടോയെന്ന് സി.ബി.െഎ സംശയിക്കുന്നു.

വായ്പക്ക് വ്യാജ രേഖ നല്‍കി, ഒരു രാത്രി കൊണ്ട് സ്ഥാപനം അടച്ച്‌ സ്ഥലം വിട്ടു തുടങ്ങിയ ആരോപണങ്ങളാണു പരാതിയില്‍.

ചെന്നൈ രാജാജി ശാലയിലെ എസ്.ബി.ഐയില്‍നിന്നാണ് വായ്പ നല്‍കിയത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ എട്ട് ബാങ്കുകളുടെ തിരിച്ചടവ് ആദ്യം മുടക്കിയ കമ്ബനി പിന്നീട് മറ്റെല്ലാവരുടെയും തിരിച്ചടവ് മുടക്കി.

തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ കനിഷ്കയുടെ ചെന്നൈയിലെ കോര്‍പറേറ്റ് ഒാഫീസും സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രവും ഷോറൂമുകളും പരിശോധിച്ചു. ഇതിനിടെ കമ്ബനി ഒാഫീസും ഷോറൂമുകളും പൂട്ടി ഉടമകള്‍ മുങ്ങുകയായിരുന്നു.

തട്ടിപ്പ് വിവരം കഴിഞ്ഞവര്‍ഷം നവംബറില്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചിരുന്നതായി എസ്.ബി.ഐ അധികൃതര്‍ വ്യക്തമാക്കി.

ചെന്നൈ ടി.നഗര്‍ േനാര്‍ത്ത് ഉസ്മാന്‍ റോഡിലെ പ്രശാന്ത് ടവറിലാണ് കോര്‍പറേറ്റ് ഓഫീസും ഷോറൂമും പ്രവര്‍ത്തിച്ചിരുന്നത്.

ഉല്‍പാദന യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത് ചെങ്കല്‍പ്പേട്ടിലും.

വിവിധ നഗരങ്ങളിലെ ജ്വല്ലറികള്‍ക്കു സ്വര്‍ണാഭരണം നല്‍കിയിരുന്നത് കനിഷ്കായിരുന്നു.

ഷോ റൂം സാമ്ബത്തിക പ്രയാസങ്ങളെ തുടര്‍ന്ന് പൂട്ടുകയാണന്ന് ഉടമകള്‍ അറിയിച്ചതായി തൊഴിലാളികള്‍പറയുന്നു.

2007ലാണ് കനിഷ്ക് ജ്വല്ലറി വായ്പയെടുത്തത്. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന മൂലധനമായി 50 കോടിയും വായ്പയായി 10 കോടിയുമാണ് അനുവദിച്ചത്. പിന്നീട് തവണകളായി വായ്പ അനുവദിച്ചു.

എസ്.ബി.ഐ- 215 കോടി,
പഞ്ചാബ് നാഷനല്‍ ബാങ്ക് – 115, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- 50, സിണ്ടിക്കേറ്റ് ബാങ്ക്- 50,
ബാങ്ക് ഓഫ് ഇന്ത്യ- 45,
ഐഡിബിഐ – 45,
യൂക്കോ ബാങ്ക്- 40,
തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക്- 37 , ആന്ധ്രാ ബാങ്ക്- 30,
ബാങ്ക് ഓഫ് ബറോഡ- 30, എച്ച്‌ഡിഎഫ്സി- 25,
ഐ.സി.സി.ഐ- 25 ,
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 20, കോര്‍പറേഷന്‍ ബാങ്ക് -20 കോടി വീതമാണ് കണ്‍സോഷ്യത്തിലെ ബാങ്കുകള്‍ അനുവദിച്ച വായ്പ.

ജോളി ജോളി