ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഒാഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനം. കമ്പനിയുടെ സ്വകാര്യവല്‍ക്കരണത്തിെന്റ ഭാഗമായാണ് ഒാഹരികള്‍ വിറ്റഴിക്കുന്നത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഒാഹരികളും എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസ് എന്നിവയുടെ 100,50 ശതമാനം ഒാഹരികളും വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
2017 ജൂണിലാണ് എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനമെടുത്തത്. പൊതുമേഖല വിമാന കമ്പനിയുടെ കടം 50,000 കോടി കടന്നതോടെയാണ് സ്വകാര്യവൽക്കരണത്തിനുള്ള നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട് പോയത്.