ബംഗാള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: മമതയ്ക്ക് തിരിച്ചടി; എതിരില്ലാത്ത സീറ്റുകളിലെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി

കൊല്‍ക്കത്ത: ബംഗാള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സുപ്രീംകോടതി ഇടപെട്ടു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. പോളിങ് സുതാര്യമായി നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി പറഞ്ഞു. 20,076 സീറ്റിലാണ് തൃണമുല്‍ സ്ഥാനാര്‍ത്ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, ഇമെയില്‍ വഴിയുള്ള നിമനിര്‍ദേശക പത്രിക സ്വീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.  ഇമെയില്‍ വഴി നല്‍കാമെന്ന പശ്ചിമ ബംഗാള്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.