പാഴ്‌സണേജില്‍ വ്യഭിചാരം; മാര്‍ത്തോമ്മാ പാതിരിക്ക് സസ്‌പെന്‍ഷന്‍

കര്‍ത്താവിന്റെ പത്തു കല്പന കളിലെ സുപ്രധാനമായ ‘നീ വ്യഭിചരിക്കരുത്’ എന്ന പ്രമാണം തെറ്റിച്ച മാര്‍ത്തോമ്മ വൈദികന് മൂന്ന് മാസം സസ്‌പെന്‍ഷന്‍.

പാഴ്‌സണേജില്‍ വ്യഭിചാരം നടത്തിയ അച്ചനെ ഇടവകക്കാര്‍ കെട്ടിയിട്ടടിച്ചു.

പൂവാലന്‍ പാതിരി ഇരുന്ന ഇടവകകളിലെല്ലാം ഗള്‍ഫ് കാരുടെ ഭാര്യമാരെ വെപ്പാട്ടി മാരാക്കുന്ന പതിവ് വെച്ചൂച്ചിറ യിലും ആവര്‍ത്തിച്ചു.

യുവകോമളന്‍ റോബിന്‍ രാജ് അച്ചന്‍ ബുള്ളറ്റില്‍ കറങ്ങി നടന്ന് ഇരകളെ പിടിക്കുന്നു. മാര്‍ത്തോമ്മ സഭയിലെ ‘റാസ്പുട്ടിന്‍ ‘ എന്നാണ് മറ്റു വൈദികര്‍ ഇങ്ങേര്‍ക്ക് ഇട്ടിരിക്കുന്ന വിളിപ്പേര്.

കുളമാന്‍ കുഴിയിലെ വാറുണ്ണി എന്നാണ് ചെറുപ്പക്കാര്‍ ഇദ്ദേഹത്തെ വിളിച്ചുപോന്നിരുന്നത് 

 

-വൈഫൈ ന്യൂസ് ഡെസ്ക്-

റാന്നി – വെച്ചൂച്ചിറ: മാര്‍ത്തോമ്മ സഭയിലെ യുവ വൈദികനും പത്തനം തിട്ട ജില്ലയിലെ റാന്നി- വെച്ചുച്ചിറക്കടുത്ത കുളമാന്‍ കുഴി സെന്റ് ആന്‍ഡ്രൂസ് ഇടവക വികാരിയുമായ റവ. റോബിന്‍ രാജ് പാഴ്‌സണെജില്‍ വച്ച് വ്യഭിചാരം നടത്തിയതിന്റെ പേരില്‍ സഭ ഇയാളെ സസ്‌പെന്‍റ് ചെയ്തു. റാന്നി- നിലയ്ക്കല്‍ ഭദ്രാസനത്തിന് കീഴിലുള്ള പള്ളിയാണിത്. കഴിഞ്ഞ മാസം നടന്ന ഹര്‍ത്താല്‍ ദിന ത്തില്‍ ഇടവകയുടെ ക്വയറിലെ അംഗവും വിവാഹിതയുമായ ഒരു യുവതി പട്ടാപ്പകല്‍ അച്ചന്‍ താമസിക്കുന്ന വീട്ടില്‍ ( പാഴ്‌സണേജ് ) ഒറ്റയ്ക്ക് കയറിപ്പോകുന്നതു കണ്ട ഇടവകയിലെ ഒരു പറ്റം യുവാക്കള്‍ പാഴ്‌സണേജ് വളഞ്ഞു. നാലു മണിക്കൂര്‍ കഴിഞ്ഞിട്ടും യുവതി ഇറങ്ങിപ്പോകാതായതോടെ കൂടുതല്‍ വിശ്വാസികള്‍ അവിടെ തടിച്ചു കൂടി. സംഭവം പന്തിയല്ലെന്ന് കണ്ട പാതിരി യുവതിയെകൊണ്ട് അവരുടെ ഭര്‍ത്താവിനെ അവിടേക്ക് വിളിച്ചു വരുത്തി. ടെമ്പോ ഡ്രൈവറായ ഭര്‍ത്താവ് അവിടെ കൂടി നിന്ന യുവജന സഖ്യം പ്രവര്‍ത്തകരോട് തട്ടിക്കയറി. ഇതില്‍ കലിപൂണ്ട യുവാക്കള്‍ ഭര്‍ത്താവിനെ ഭേഷായി ഒന്ന് പെരുമാറി. അന്തരീക്ഷം വഷളാകുമെന്നറിഞ്ഞതോടെ ഭാര്യയുമായി ഇയാള്‍ സ്ഥലം വിട്ടു. ഇതിനു ശേഷമാണ് യുവാക്കള്‍ തങ്ങളുടെ പൂവാലന്‍ വികാരിയെ എടുത്തിട്ട് പെരുമാറിയത്. പഞ്ചായത്ത് അംഗങ്ങളും മറ്റു മുതിര്‍ന്നവരും ഓടിയെത്തി യുവാക്കളെ ശാന്തരാക്കി പറഞ്ഞു വിട്ടു. സംഭവ സ്ഥലത്തു നിന്ന് മുങ്ങിയ ഇയാള്‍ പിന്നെ ഇടവകയില്‍ എത്തിയിട്ടില്ല. കൊട്ടാരക്കര സ്വദേശിയാണ്. ഇടവകയില്‍ പുതിയ വികാരിയാണ് കഴിഞ്ഞയാഴ്ച ആരാധന നടത്തിയത്.
കുളമാന്‍കുഴി ഇടവകയിലെ ഭര്‍ത്താക്കന്മാരില്ലാത്ത പല വീടുകളിലും പ്രത്യേകിച്ച് ഗള്‍ഫ് കാരുടെ ഭാര്യന്മാര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ ഭവന സന്ദര്‍ശനം, കാത്തിരുപ്പ് പ്രാര്‍ത്ഥന തുടങ്ങിയ കലാപരിപാടികളുമായി ഇദ്ദേഹം പതിവായി കയറിയിറങ്ങുന്നത് ഇടവകയിലെ യുവജനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഒന്ന് രണ്ട് തവണ അച്ചനെ ഈ സന്ദര്‍ശനങ്ങ ളുടെ പേരില്‍ അവര്‍ വെരട്ടിയിരുന്നു. യുവജനസഖ്യം പ്രവര്‍ത്തകരുമായി ഇതിന്റെ പേരില്‍ ഇദ്ദേഹം ഉടക്കിലുമായിരുന്നു. പക്ഷെ ഈ വാണിംഗ് ഒന്നും കേള്‍ക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. സുന്ദരനും സ്മാര്‍ട്ടുമായ ഈ യുവ ‘വികാരി’ ഇടവകയിലെ യുവതികളുടെയും ഗള്‍ഫ് അമ്മാമ്മമാരുടേയും പ്രിയ പ്പെട്ട അച്ചനായിരുന്നു. വിവാഹിതനായ ഇയാളുടെ ഭാര്യ സ്ഥലത്തില്ലാത്ത നേരത്താണ് പാഴ്‌സണെജില്‍ യുവതിയെ കയറ്റിയത്. ഇദ്ദേഹം ഇതിന് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ചിറ്റാര്‍ – വയ്യാറ്റുപുഴ പള്ളിയിലും ഇതേ കലാപരിപാടികള്‍ നടത്തിയതിന്റെ പേരില്‍ ഇടവകക്കാര്‍ പെരുമാറി വിട്ടതാണ്.
റോബിന്‍ രാജ് കുളമാന്‍ കുഴി പള്ളിയിലെത്തിയിട്ട് ഒരു കൊല്ലമായിട്ടില്ല. ഇയാള്‍ക്കെ തിരെ സദാചാര ലംഘന പരാതികള്‍ പതിവായതോടെ നടപടി എടുക്കാന്‍ സഭാ നേതൃത്വവും നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് പേരു് വെളിപ്പെടുത്താന്‍ വിസമ്മതിച്ച സഭയിലെ ഒരു ഉന്നതന്‍ വൈഫൈ റിപ്പോര്‍ ട്ടറോട് പറഞ്ഞു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ അന്വേഷണക്കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് സഭയിലെ ഉന്നതന്‍ പറഞ്ഞു. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ സഭയില്‍ നിന്ന് പുറത്താക്കല്‍ വരെ ഉണ്ടായേക്കാം.
പ്രതികരണമാരാഞ്ഞു കൊണ്ട് റോബിന്‍ രാജിനെ ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
ഐ വി ശശി സംവിധാനം ചെയ്ത മൃഗയ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ വാറുണ്ണിയുടെ തനിപ്പകര്‍പ്പാണ് തങ്ങളുടെ വികാരി റോബിന്‍ അച്ചനെന്ന് ഇടവകാംഗമായ ഒരു യുവാവ് പറഞ്ഞു. സ്ത്രീകള്‍ ഉള്ള ഏത് വീട്ടില്‍ കയറിയാലും അവിടെ വേണ്ടാതീനം കാണിക്കുന്ന പ്രകൃതക്കാരനായിരുന്നു വാറുണ്ണി. ഈ അച്ചനും ഞങ്ങളുടെ ഗ്രാമത്തിലെ വാറുണ്ണിയാണെന്ന് അയാള്‍ പറഞ്ഞു. അച്ചനെ തല്ലിയതിനെ താന്‍ ന്യായീകരിക്കുന്നില്ല, പക്ഷേ ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതാണ്. പലവട്ടം ഇയാളുടെ ഇമ്മാതിരി പരിപാടികള്‍ ഞങ്ങള്‍ തൊണ്ടിയോടെ പിടിച്ചിട്ടുണ്ട്. അന്നെല്ലാം ഞങ്ങള്‍ ക്ഷമിച്ചു വിട്ടതാണ്. നിവര്‍ത്തികേടു കൊണ്ടും സഭയുടെ മാനം രക്ഷിക്കാനും ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു വെന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു .