ഒരു ഓര്‍ത്തഡോക്സ്‌ പാഞ്ചാലി! അഞ്ച്‌ വൈദികര്‍ക്ക്‌ ഇവള്‍ കിടപ്പറസഖി!!

ടൈറ്റസ്‌ കെ.വിളയില്‍

രണ്ട്‌ കുഞ്ഞുങ്ങളുടെ അമ്മയും,പ്രവാസി മലയാളിയുടെ ഭാര്യയുമായ തിരുവല്ലക്കാരി യുവതിയെ ‘ഓര്‍ത്തഡോക്സ്‌ പാഞ്ചാലി’ എന്ന്‌ വിശേഷിപ്പിച്ചത്‌ ഒരു പഞ്ചിനു വേണ്ടിയാണ്‌.സത്യം മറ്റൊന്നാണ്‌. രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസയുമായി ബന്ധപ്പെട്ട്‌ നടത്തിയ കുമ്പസാര രഹസ്യം ഭര്‍ത്താവിനോട്‌ വെളിപ്പെടുത്തും എന്ന്‌ ഭീഷണിപ്പെടുത്തി ഇടവക വികാരി ഈ യുവതിയുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നു.അതിന്റെ ദൃശ്യങ്ങള്‍ അയാള്‍ മൊബെയില്‍ ഫോണില്‍ പകര്‍ത്തുന്നു.അതു സുഹൃത്തായ മറ്റൊരു ഓര്‍ത്തഡോക്സ്‌ വൈദീകന്‌ കൈമാറുന്നു.ആ ദൃശ്യങ്ങള്‍ കാട്ടി അയാളും യുവതിയെ പ്രാപിക്കുന്നു.രണ്ടാമന്‍ ആ ദൃശ്യം മൂന്നാമന്‌ നല്‍കുന്നു.അയാളും യുവതിയുമൊത്ത്‌ ശയിക്കുന്നു.ഇങ്ങനെ അഞ്ചു പേര്‍ക്ക്‌ കിടപ്പറസഖിയാകേണ്ടി വന്നവളാണ്‌ ഹതഭാഗ്യയായ ഈ വിട്ടമ്മ.

സഭയുടെ വിവിധ ഭദ്രാസനങ്ങളിലെ അഞ്ച്‌ വൈദികരാണ്‌ പീഡകവീരന്മാര്‍. നിരണം ഭദ്രാസനത്തിലെ മൂന്ന്‌ വൈദികര്‍. തുമ്പമണ്‍, ഡെല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനും അടങ്ങുന്നതാണ്‌ പീഡകസംഘം.ഇവരിലൊരാള്‍ മെത്രാന്റെ സെക്രട്ടറിയായ അച്ചനാണ്‌!

ഡല്‍ഹിയിലുള്ള വൈദികനുമായി കേരളത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുമിച്ചുകഴിഞ്ഞശേഷം ഹോട്ടല്‍ ബില്‍ സെറ്റില്‍ ചെയ്യുന്നതിനിടെ യുവതിയുടെ ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചപ്പോഴാണ്‌ കള്ളം വെളിച്ചത്തായത്‌.
ഇവരെ താത്കാലികമായി സസ്പെന്‍ഡ്‌ ചെയ്ത്‌ മുഖം രക്ഷിക്കാന്‍ സഭാനേതൃത്വം ശ്രമിക്കുന്നതില്‍ വിശ്വാസികള്‍ ക്ഷുഭിതരാണ്‌.പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ സെലിബ്രിറ്റികളടക്കമുള്ള ഓര്‍ത്തഡോക്സ്‌ പ്രമാണികള്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്‌.എന്നാല്‍ എന്തു നഷ്ടം നേരിട്ടാലും കുറ്റവാളികള്‍ക്ക്‌ മാതൃകാപരമായ ശിക്ഷ വാങ്ങി നല്‍കിയ ശേഷമേ പിന്നോട്ടുള്ളൂ എന്നാണ്‌ യുവതിയുടെ ഭര്‍ത്താവിന്റെ നിലപാട്‌

വാട്ട്സാപ്പ്‌, ഫെയ്സ്ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അഞ്ച്‌ വൈദികരും യുവതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്‌. ഇതുവഴി ഇവര്‍ അശ്ലീല വീഡിയോ അയയ്ക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഓരോരുത്തരേയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്‌.
കര്‍ത്താവ്‌ അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ ഊട്ടിയതിന്‌ സമാനമായ കാര്യമാണ്‌ ഇപ്പോള്‍ ഓര്‍ത്തഡോക്സ്‌ സഭയില്‍ നടക്കുന്നതെന്നാണ്‌ വിശ്വാസികള്‍ പരിഹസിക്കുന്നത്‌.

ഡല്‍ഹി ഭദ്രാസനത്തിലെ വൈദികന്‍ യുവതിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ മതിമറന്ന്‌ നേരിട്ട്‌ കാണാനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. മരടിലുള്ള ലേ മറീഡിയന്‍ ഹോട്ടലില്‍ മുറിയുമെടുത്തു. താന്‍ എറണാകുളത്തു വരുന്നുണ്ടെന്നും അവിടെവച്ച്‌ കാണണമെന്നും യുവതിയോട്‌ പറഞ്ഞുറപ്പിച്ചാണ്‌ വൈദികന്‍ എത്തിയത്‌. ഇതനുസരിച്ച്‌ യുവതി തിരുവല്ലയിലെ ബന്ധുക്കളോട്‌ തിരുവനന്തപുരത്തേയ്ക്ക്‌ പോവുകയാണെന്ന്‌ കള്ളം പറഞ്ഞ്‌ എറണാകുളത്തേക്ക്‌ പോയി. അവിടെ ഒരുമിച്ച്‌ കഴിഞ്ഞു. എന്നാല്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലടയ്ക്കാന്‍ വൈദികന്റെ കൈയിലുണ്ടായിരുന്ന പണം തികയില്ലായിരുന്നു. തുടര്‍ന്ന്‌ യുവതിയുടെ ക്രെഡിറ്റ്‌ കാര്‍ഡുപയോഗിച്ചാണ്‌ പണമടച്ചത്‌. എന്നാല്‍ പണമടച്ചെന്ന കണ്‍ഫര്‍മേഷന്‍ മെസേജ്‌ ലഭിച്ചത്‌ യുവതിയുടെ ഭര്‍ത്താവിന്റെ മൊബെയിലിലും. തന്റെ ഭാര്യ കൊച്ചിയില്‍ ലേ മറീഡിയിന്‍ ഹോട്ടലില്‍ എന്തിന്‌ പോയി എന്നന്വേഷിച്ചപ്പോഴാണ്‌ വൈദികനുമായുള്ള രഹസ്യബന്ധം പുറത്തായത്‌. തുടര്‍ന്ന്‌ മെത്രാപ്പൊലീത്തയെ വിവരം അറിയിക്കുകയുമായിരുന്നു.

നാട്ടിലെത്തിയ ഭര്‍ത്താവ്‌ യുവതിയില്‍ നിന്നും വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ്‌ മറ്റ്‌ നാല്‌ വൈദികരുമായും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്‌. അഞ്ച്‌ വൈദികരുടെ പേരുസഹിതം യുവതിയുടെ ഭര്‍ത്താവ്‌ മെത്രാപ്പൊലീത്തയ്ക്ക്‌ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ സഭയിലെ ചില ഉന്നത നേതാക്കള്‍ ഈ വിഷയം അറിയുകയും കാതോലിക്കാ ബാവയെ നേരിട്ട്‌ വിവരം ധരിപ്പിക്കുകയുമായിരുന്നു. ബാവ ഉടന്‍തന്നെ ഇവരെ സസ്പെന്‍ഡ്‌ ചെയ്തുകൊണ്ട്‌ ഉത്തരവിറക്കുകയായിരുന്നു.

എന്നാല്‍ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സഭാ നേതൃത്വം തയാറായിട്ടില്ല. എത്ര നാളത്തേക്കാണ്‌ സസ്പെന്‍ഷനെന്നോ, ഇവര്‍ക്കെതിരെ മറ്റു നടപടികള്‍ എന്തൊക്കെയാണെന്നോ സഭാ നേതാക്കള്‍ അറിയിച്ചിട്ടില്ല.എന്നാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങുകയാണ്‌ യുവതിയുടെ ഭര്‍ത്താവ്‌.

അമേരിക്കയിലെ ഒരു ഭദ്രാസനത്തിലെ ബിഷപ്പ്‌ ഈ അടുത്തകാലത്ത്‌ ലൈംഗികാപവാദ കേസില്‍ കുടുങ്ങിയിരുന്നു. അവിടെ കേസ്‌ വരുമെന്നറിഞ്ഞതോടെ രായ്ക്കു രാമാനം നാട്ടിലേയ്ക്ക്‌ മുങ്ങിയ അദ്ദേഹത്തെ ഇപ്പോള്‍ മധ്യതിരുവിതാംകൂറിലെ ഒരു ഭദ്രാസനത്തിന്റെ ചുമതലയില്‍ നിയമിച്ചിരിക്കുകയാണ്‌.

ഈവര്‍ഷം തന്നെ കൊട്ടാരക്കരയിലെ ആശ്രമത്തിലുണ്ടായിരുന്ന ഓര്‍ത്തഡോക്സ്‌ വൈദികന്‍ രണ്ടു കുട്ടികളുടെ മാതാവുമായി ഒളിച്ചോടിയിരുന്നു. ഓര്‍ത്തഡോക്സ്‌ സഭയില്‍ വൈദികര്‍ക്കെതിരെ ഇത്തരം നിരവധി ലൈംഗിക പീഡന പരാതികള്‍ ഉണ്ടായിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. വിശ്വാസത്തിന്റെ പേരുപറഞ്ഞ്‌ ഇവയെല്ലാം ഒതുക്കിവയ്ക്കുകയാണ്‌ പതിവ്‌. പൊലീസില്‍ പരാതിപ്പെടാന്‍ വിശ്വാസികള്‍ തയാറാകാത്തതാണ്‌ ഇത്തരക്കാര്‍ക്ക്‌ തുണയാകുന്നത്‌.

ഇതിനിടെ ആരോപണ വിധേയയായ സ്ത്രീയുടെ ഭര്‍ത്താവിന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌. തന്റെ കുടുംബ ജീവിതം തകര്‍ത്ത വൈദികരെ സഭയില്‍ നിന്ന്‌ പുറത്താക്കുകയും നിയമപരമായ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കണമെന്ന മട്ടിലുള്ള സംഭാഷണമാണ്‌ പുറത്തുപ്രചരിക്കുന്നത്‌. ഇയാള്‍ ഏതൊ ഒരു പരിചയക്കാരനോട്‌ തന്റെ മാനസിക വിഷമങ്ങളും ഈ സംഭവം പുറത്തായ സാഹചര്യങ്ങളുമാണ്‌ വിവരിക്കുന്നത്‌. വിവാഹം കഴിക്കുന്നതിന്‌ മുമ്പുതന്നെ തന്റെ ഭാര്യയായ സ്ത്രീക്ക്‌ ഓര്‍ത്തഡോക്സ്‌ സഭയിലെ പല പുരോഹിതന്‍മാരുമായി ബന്ധമുണ്ടായിരുന്ന കാര്യം അവര്‍ വെളിപ്പെടുത്തിയെന്നും ഈ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. അഞ്ച്‌ വൈദികരല്ല എട്ടോളം വൈദികര്‍ക്ക്‌ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ്‌ അയാള്‍ പരിചയക്കാരനോട്‌ പറയുന്നത്‌.

സഭാസ്നേഹിയായതുകൊണ്ടാണ്‌ താന്‍ കടുംകൈയൊന്നും ചെയ്യാത്തതെന്നും ഹതഭാഗ്യനായ ഭര്‍ത്താവ്‌ പറയുന്നുണ്ട്‌. മെത്രാന്‍മാരോട്‌ ഇക്കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞിട്ടും തുടക്കത്തില്‍ കൈമലര്‍ത്തുകയായിരുന്നു. പിന്നീട്‌ സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാബാവയുടെ മുമ്പില്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോഴാണ്‌ ഇത്രയെങ്കിലും നടപടി ഉണ്ടായത്‌. ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ വൈദികരുടെ മുഴുവന്‍ പേരുകള്‍ അയാള്‍ ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്‌. ഭാര്യ ഇപ്പോഴും പൂര്‍ണ്ണമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ്‌ സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്‌. വിവാഹത്തിന്‌ മുമ്പുതന്നെ ഒരു വൈദികനുമായി അവിഹിതമുണ്ടായിരുന്നു. അയാളിപ്പോഴും ഇവരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ്‌ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മകളുടെ മാമ്മോദീസയുമായി ബന്ധപ്പെട്ട്‌ ചില മാനസിക വിഷമങ്ങള്‍ ഉണ്ടായ സമയത്ത്‌ ഇടവക വികാരിയുടെ അടുത്തുപോയി കുമ്പസാരിച്ചിരുന്നു. കുമ്പസാര രഹസ്യങ്ങള്‍ മനസ്സിലാക്കിയ വൈദികന്‍ പിന്നീട്‌ ഇവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്ന്‌ സംഭാഷണത്തില്‍ പറയുന്നുണ്ട്‌. ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിക്കുമെന്ന്‌ പറഞ്ഞാണ്‌ അയാള്‍ ഇവരെ വശത്താക്കിയത്‌. ഈ വൈദികന്‍ ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളെടുത്ത്‌ അയാളുടെ പരിചയക്കാരനായ മറ്റൊരു വൈദികന്‌ കൈമാറുകയും അയാള്‍ പിന്നീട്‌ നിരന്തരം തന്റെ ഭാര്യയെ പീഡിപ്പിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്‌. പിന്നീട്‌ പലവൈദികര്‍ക്കും കൈമാറി കൈമാറി തന്റെ ഭാര്യയെ വട്ടമിട്ടിരിക്കുകയാണെന്ന്‌ അയാള്‍ പറയുന്നുണ്ട്‌. ഇതില്‍ ആരോപണവിധേയനായ ഒരു വൈദികന്‍ തന്നെ വിളിച്ച്‌ ക്ഷമ ചോദിച്ചതായും അയാള്‍ പറയുന്നുണ്ട്‌. ഇതില്‍ പല വൈദികരും മെത്രാന്‍മാരുടെ ശിങ്കിടികളാണ്‌. അതുകൊണ്ടാണ്‌ ഇവരൊക്കെ രക്ഷപെട്ട്‌ നില്‍ക്കുന്നതെന്നും അയാള്‍ ആരോപിക്കുന്നു.

പരാതിയുമായി രംഗത്തെത്തിയതോടെ സഭയിലെ പല പ്രമുഖരും ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നുണ്ട്‌. ചിലര്‍ ബ്ലാക്ക്‌ മെയില്‍ ചെയ്യാനും ശ്രമിക്കുന്നുണ്ട്‌. ചിലര്‍ അനുനയിപ്പിച്ച്‌ കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്‌. വലിയ വലിയ സെലിബ്രെറ്റീസുകള്‍ വരെ വിളിച്ച്‌ പിന്‍മാറാന്‍ ആവശ്യപ്പെടുന്നുണ്ട്‌. എന്റെ ഭാര്യയെ സ്വാധീനിച്ച്‌ എനിക്കെതിരെ കേസ്‌ കൊടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. ഭീഷണിപ്പെടുത്തിയാണ്‌ പുരോഹിതരുടെ പേര്‌ എഴുതി വാങ്ങിയതെന്നാണ്‌ തനിക്കെതിരെയുള്ള ആരോപണമെന്നും . സകല ഡോക്യുമെന്റുകളും തന്റെ പക്കലുണ്ടെന്നും ഇവര്‍ എന്ത്‌ തേങ്ങയാണ്‌ എനിക്കെതിരെ ചെയ്യാന്‍ പോകുന്നതെന്നും അയാള്‍ ചോദിക്കുന്നുണ്ട്‌. ഞാന്‍ മരിച്ചു ജീവിക്കുകയാണ്‌. രണ്ട്‌ കുഞ്ഞുങ്ങളും എനിക്കൊപ്പമുണ്ട്‌. നമുക്ക്‌ മാര്‍ഗ്ഗദീപം കാണിച്ചുതരേണ്ട സഭയും അതിലെ പുരോഹിതരമാണ്‌ ഈ വേണ്ടാതീനങ്ങളൊക്കെ ചെയ്തിരിക്കുന്നത്‌. അവര്‍ സഭയെ നശിപ്പിക്കുകയാണ്‌. ഞാനെന്റെ സഭയെ സ്നേഹിക്കുന്നു. അതിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ എന്നും തയ്യാറാണ്‌. ഇതില്‍ കുറ്റവാളികളായ പുരോഹിതന്‍മാര്‍ക്ക്‌ മാതൃകാപരമായ ശിക്ഷ നല്‍കണം. ഭാര്യയുടെ ബന്ധുവായ ഒരു വൈദികനാണ്‌ ഇത്‌ തുടക്കമിട്ടത്‌. ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്നയാളാണ്‌ വേറൊരുത്തന്‍. എല്ലാം പത്തുംനാല്‍പ്പതും വയസ്സായ അച്ചന്‍മാരാണ്‌. തിരുവനന്തപുരത്തുകാരനായ ഒരു വൈദികന്‍ കാരുണ്യ സെന്റര്‍ എന്നുപറയുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെന്നും പറയുന്നുണ്ട്‌. പിന്നെ വേറൊരുത്തന്‍ ഡെല്‍ഹിക്കാരനാണ്‌. തന്റെ ജൂനിയറായി സ്കൂളില്‍ പഠിച്ചവനാണ്‌ ഇയാളെന്നും പറയുന്നുണ്ട്‌. ഇപ്പോഴത്തെ ഭദ്രാസന തിരുമേനിയുടെ സെക്രട്ടറിയച്ചനും ഇതില്‍പെടുന്നുണ്ട്‌. കോഴഞ്ചേരി പള്ളിയില്‍ ജോലി ചെയ്യുന്ന വൈദികനുമുണ്ട്‌. പിന്നെ മൂന്നാലുപേര്‍ വേറെയുണ്ട്‌. അവന്‍മാരെക്കുറിച്ച്‌ തെളിവില്ലാത്തതുകൊണ്ട്‌ പറയുന്നില്ല. കുമ്പസാരമെന്നുപറയുന്ന ഏര്‍പ്പാട്‌ ഇനിയെങ്കിലും നിര്‍ത്തണം. ഒരുപാട്‌ അച്ചന്‍മാര്‍ ഈ കുമ്പസാര രഹസ്യം വെച്ച്‌ സ്ത്രീകളെ ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നുണ്ട്‌. ഇതിനൊരറുതിയുണ്ടാകണം.
ഇങ്ങനെ തുടരുന്നു ഫോണ്‍ സംഭാഷണം
(ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഇനിയുമേറെയുള്ള ഈ ശബ്ദരേഖയുടെ നിജസ്ഥിതി സ്ഥിരീകരിച്ചിട്ടില്ലാത്തത്‌ കൊണ്ട്‌ പേരുകള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല)

കുറ്റാരോപിതരായ വൈദികര്‍ക്കെതിരെ താല്‍ക്കാലിക ശിക്ഷാനടപടികളെടുത്ത്‌ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ്‌ ഓര്‍ത്തഡോക്സ്‌ സഭയ്ക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്‌. കുമ്പസാര രഹസ്യം ഉപയോഗിച്ച്‌ യുവതിയെ ലൈംഗിക ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ച ഇവരെ പുറത്താക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്ന വാദം ശക്തമാകുന്നതോടൊപ്പം തന്നെ കുറ്റാരോപിതരായ വൈദികരെ നിയമവ്യവസ്ഥയ്ക്ക്‌ വിട്ടുകൊടുക്കണമെന്ന ആവശ്യവും സഭക്കുള്ളില്‍ ശക്തമാകുകയാണ്‌.