നടിമാര്‍ തമ്മിലടിച്ചു; ഒരാളുടെ മാറ് കടിച്ചുപറിച്ചു

 

-ക്രിസ്റ്റഫര്‍ പെരേര-

കൊച്ചി: താരങ്ങള്‍ തമ്മിലുള്ള വാക്‌പോരും കുശുമ്പും കുന്നായ്മയും ഒന്നും പുതിയ സംഭവമല്ല, എന്നാല്‍ നടിമാര്‍ അടികൂടുന്നത് പുതിയ സംഭവമായി മാറുന്നു. അടുത്തിടെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ മലയാളസിനിമയിലെ രണ്ട് നടിമാര്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നു. അവസാനം ജീവനക്കാരെത്തിയാണ് ഇരുവരെയും പിന്‍തിരിപ്പിച്ചത്. അടിക്കിടയില്‍ യുവതിയായ നടിയുടെ ഇടത്തേ മാറ് സീനിയറായ നടി കടിച്ചു പറിച്ചു. വാവിട്ട് നിലവിളിച്ച യുവ നടിയെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ടെറ്റനസ് കുത്തിവയ്പ്പും എടുത്തു. മൃഗങ്ങള്‍ കടിക്കുന്നതിലും മാരകമായ വിഷമാണ് മനുഷ്യല്‍ കടിച്ചാല്‍ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മനുഷ്യരുടെ വായില്‍ ബാക്ടീരിയ കൂടുതലുള്ളതുകൊണ്ടാണിത്.

രണ്ട് നടിമാരും ഹോട്ടലിലെ അടുത്തടുത്ത റൂമിലാണ് താമസിച്ചിരുന്നത്. ഒരേചിത്രത്തില്‍ അമ്മയായും ചേച്ചിയായും അഭിനയിക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞ് ഇരുവരും ഒരേ വണ്ടിയിലാണ് വന്നിരുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ലൊക്കേഷനില്‍ വെച്ച് ഇരുവരും തമ്മില്‍ ഉരസി. ഇതേ തുടര്‍ന്ന് മുറുമുറുപ്പിലായിരുന്നു. രണ്ട് പേരെയും വിളിക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വണ്ടി അയച്ചെങ്കിലും യുവതി ആദ്യം കയറി. അവള് കയറിയ വണ്ടിയില്‍ ഞാന്‍ വരില്ലെന്ന് അമ്മ നടി വാശിപിടിച്ചു. അവസാനം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചീത്തവിളിച്ചതോടെ ഡ്രൈവറുടെ തൊട്ടടുത്ത സീറ്റില്‍ അവര്‍ കയറി. വണ്ടിയിലിരുന്നും പരസ്പ്പരം തെറിവിളിയായിരുന്നു.

വൈകുന്നേരം യുവനടി സുഹൃത്തിന്റെ വീട്ടില്‍ പോകാനായി സിനിമാ സെറ്റിലെ വണ്ടിക്കായി കാത്തിരുന്നു. വണ്ടി വന്നപ്പോള്‍ അമ്മ നടി അതില്‍ കയറി അമ്പലത്തില്‍ പോയി. ഇതോടെയാണ് കലഹത്തിന് തുടക്കം. അമ്പലത്തില്‍ നിന്ന് അവര്‍ തിരിച്ചെത്തിയതോടെ തുടങ്ങിയ വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ അമ്മ നടി യുവ നടിയുടെ ഇടത്തേ മാറിടത്തില്‍ കടിച്ചുപറിക്കുകയായിരുന്നു.