വൈകിയെത്തിയതിന് ശിക്ഷയായി വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നടത്തി

വിജയവാഡ: സ്‌കൂളില്‍ വൈകിയെത്തിയതിനുള്ള ശിക്ഷയായി വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നടത്തിയതായി പരാതി. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ചൈതന്യ ഭാരതി സ്‌കൂളിലാണ് അധികൃതരുടെ ക്രൂരത.

മൂന്നും നാലും ക്ലാസുകളില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെ അധികൃതര്‍ നഗ്നരാക്കി നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിദ്യാലയത്തില്‍ നടന്ന ക്രൂരകൃത്യത്തില്‍ പോലീസ് കേസെടുത്തു. ദേശീയ ബാലാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കിക്കൊണ്ട് ചിറ്റൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പാണ്ഡുരംഗസ്വാമി ഉത്തരവിറക്കി. സ്‌കൂളില്‍ സമാനമായ സംഭവങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍