മുംബൈ വീണ്ടും മുങ്ങുന്നു

മുംബൈ: അഞ്ച് ദിവസം നീണ്ടു നിന്ന മഴയില്‍ നിന്ന് മുക്തി നേടി സാധാരണ ഗതിയിലേക്ക് മടങ്ങി വന്നുകൊണ്ടിരുന്ന മുംബൈയെ ഭീതിയിലാഴ്ത്തി വീണ്ടും കനത്തമഴ. മഴയെത്തുടര്‍ന്ന് റോഡ്, റെയില്‍ ഗതാഗതം താറുമാറായി. വിമാനത്താവളത്തിലെ റണ്‍വേയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച രാവിലെ ഇരുപതു മിനിറ്റോളം തടസപ്പെട്ടു.

നഗരത്തിലെ പലയിടങ്ങളിലും ഗതാഗതവും സ്തംഭിച്ചു. കഴിഞ്ഞയാഴ്ച മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലുമുണ്ടായ കനത്ത മഴയില്‍ അമ്പതിലധികം പേര്‍ മരിച്ചിരുന്നു. ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി നാശനഷ്ടങ്ങളും ഉണ്ടായി.