ഇന്ത്യ ഫൈനല്‍കാണാതെ പുറത്ത്

ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 18 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 240 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.3 ഓവറില്‍ ഓള്‍ ഔട്ടായി. അര്‍ദ്ധസെഞ്ചുറിയുമായി ജഡേജ പൊരുതിയെങ്കിലും ജയത്തിലെത്തിക്കാനായില്ല. 77 റണ്‍സെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ധോണി 50 റണ്‍സെടുത്തു.

പാണ്ഡ്യ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും അവസാനം ഇറങ്ങിയവര്‍ക്ക് പിടിച്ചുനിര്‍ത്താനായില്ല. 59 ബോളില്‍ 77 റണ്‍സെടുത്താണ് ജഡേജ പുറത്തായത്.

240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യതകര്‍ച്ചയോടെയാണ് കളി തുടങ്ങിയത്. 100 തികയ്ക്കുന്നതിനിടെ ഹാര്‍ദിക് പാണ്ഡ്യയടക്കം 32 (63 പന്തില്‍) ആറ് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് എത്തുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (നാലു പന്തില്‍ ഒന്ന്), ലോകേഷ് രാഹുല്‍ (ഏഴു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (ആറു പന്തില്‍ ഒന്ന്), ദിനേഷ് കാര്‍ത്തിക് 25 പന്തില്‍ ആറ്) റിഷഭ് പന്ത് (56 പന്തില്‍ 32)എന്നിവരാണ് പുറത്തായത്.