ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റില്‍ നാടകീയത തുടരുന്നു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് നെ പോലീസ് സെല്ലില്‍ നിന്നും സര്‍ജിക്കല്‍ ഐ.സി.യു വിലേക്കും തുടര്‍ന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യു വിലേക്കും മാറ്റി. സംഭവത്തെകുറിച്ച് മെഡിക്കല്‍കോളേജ് അധികൃതരും ഡോക്ടര്‍മാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ രാത്രി 9.30 ഓടെയാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍കോളേജ് പോലീസ് സെല്ലില്‍ എത്തിച്ചത് . പിന്നീട് രാത്രി 11 ഓടെ സര്‍ജിക്കല്‍ ഐ.സി.യു വിലേക്കും ഇന്ന് രാവിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യു വിലേക്കും മാറ്റുകയായിരുന്നു. ശ്രീറാമിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സി.ഐ.ജി കോടതി ഇന്ന് പരിഗണിക്കും. കേസ് നിലനില്‍ക്കില്ലെന്ന വാദമാണ് ശ്രീറാം ജാമ്യാപേക്ഷയില്‍ പറയുന്നത്, അയാള്‍ കുറ്റം നിഷേധിക്കുന്നുമുണ്ട്. കേസില്‍ നിര്‍ണായകമായ രക്തപരിശോധന ഫലം പുറത്തുവരുന്നതും ഇന്നാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നും സൂചനയുണ്ട്.