കളി കാര്യമായി: പ്രതിശുധ വധു ഗര്‍ഭിണിയായപ്പോള്‍ വരന്‍ കാലുമാറി

നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കുന്നതിന് മുമ്പ് വരന്‍ വധുവിനെ ഗര്‍ഭിണിയാക്കി ഉപേക്ഷിച്ചു

പ്രണയം തലയ്ക്കുപിടിച്ച വധു വിവാഹത്തിന് മുമ്പേ വരനോടൊപ്പം താമസമാക്കി

ഒരുമാസം ഒരുമിച്ച് താമസിച്ചു; ഗര്‍ഭിണിയാണെന്നറിഞ്ഞ് വരന്‍ ഉപേക്ഷിച്ചു

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് വധുവിന്റെ വീട്ടുകാര്‍ വരനെതിരെ കേസും കൊടുത്തു

വെഞ്ഞാറമൂട്: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് ആറുമാസം കാത്തിരിയ്ക്കാന്‍ ക്ഷമ കാട്ടാതെ പ്രതിശ്രുതവരനൊപ്പം വധു ഇറങ്ങിപ്പോയി, ഒരു മാസത്തെ ‘ദാമ്പത്യ’ത്തിനിടയില്‍ ഗര്‍ഭിണിയായ യുവതിയെ ‘മധുവിധു’വിന് മുന്‍പ് ഉപേക്ഷിച്ച് യുവാവ് മുങ്ങി…! തിരുവനന്തപുരം- കൊല്ലം ജില്ലാ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ 19 കാരിയാണ് വെട്ടിലായത്. സംഭവം ഇങ്ങനെ: നായകന്‍ ഓട്ടോ ഡ്രൈവറാണ്. വീട്ടുകാര്‍ യഥാവിധി പെണ്ണുകാണലും ചെറുക്കന്‍കാണലുമൊക്കെ നടത്തി വിവാഹനിശ്ചയം സമീപത്തെ ഒരു സ്‌കൂളില്‍ വച്ച് ആഘോഷമായിത്തന്നെ നടത്തുകയും ചെയ്തു.

എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടും, ചില അടുത്ത ബന്ധുക്കള്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യം കണക്കിലെടുത്തും വിവാഹം ആറു മാസത്തിനു ശേഷം മതിയെന്ന് ഇരുകൂട്ടരും തീരുമാനിച്ചു. പ്രതിശ്രുത വധൂ-വരന്മാര്‍ ഇതിനിടയില്‍ സ്വന്തം മെബൈല്‍ ഫോണ്‍ നമ്പരുകള്‍ പരസ്പരം കൈമാറുകയും ‘ലൈസന്‍സോടെ’യുള്ള പ്രണയ സല്ലാപത്തില്‍ മുഴുകുകയും ചെയ്തു.

രാപകല്‍ വ്യത്യാസമില്ലാതെ സല്ലാപം കൊഴുത്തപ്പോഴാണ് ആറു മാസം എന്തിനു പാഴാക്കണമെന്ന ചിന്ത ഇരുവര്‍ക്കും ഉണ്ടായത്. പ്രണയ തലയ്ക്ക് പിടിച്ച വരന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി വരന്റെ വീട്ടില്‍ താമസമാക്കി. ഒളിച്ചോടിയത് ശരിയായില്ലെന്ന് വീട്ടുകാര്‍ക്ക് തോന്നിയെങ്കിലും അവര്‍ സമാധാനിച്ചു. ഒരു മാസത്തെ ‘ദാമ്പത്യം’ കഴിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. യുവതി ഗര്‍ഭിണിയായി. അത് യുവാവിനും വീട്ടുകാര്‍ക്കും സഹിക്കാനായില്ല.

ഗര്‍ഭത്തിന്റെ കാര്യകാരണങ്ങളും സമയവും സന്ദര്‍ഭവുമാെക്കെ തിരഞ്ഞ യുവാവ് യുവതിയെ വീട്ടില്‍ നിന്നും സ്വന്തം ‘ഭാര്യാ’ പദവിയില്‍ നിന്നും ഉപേക്ഷിച്ച് മുങ്ങി. ഇതോടെ യുവതിയുടെ വീട്ടുകാര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പേരില്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.