ഫ്ളോയിഡ് കൊല്ലപ്പെട്ടത് വംശീയതയുടെ പകര്‍ച്ചവ്യാധി മൂലമാണെന്ന് ബഞ്ചമിന്‍‌ ക്രമ്പ്‌

വാഷിംഗ്ടണ്‍ : ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത് വംശീയതയുടെ പകര്‍ച്ചവ്യാധി മൂലമാണെന്ന് ഫ്ളോയിഡിന്‍റെ അഭിഭാഷകന്‍ ബഞ്ചമിന്‍‌ ക്രമ്പ്‌ പറഞ്ഞു . മിനസോട്ട നഗരത്തില്‍ ഫ്ളോയിഡ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ക്രമ്പ്‌ . ഫ്ളോയിഡിന്‍റെ മരണം പൈശാചിക കൃത്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ എന്ന പകര്‍ച്ച വ്യാധിയല്ല ഫ്ളോയിഡിനെ കൊലപ്പെടുത്തിയത് . അത് മറ്റൊരു പകര്‍ച്ചവ്യാധിയാണ്. “വംശീയതയുടെയും വിവേചനത്തിന്‍റെയും പകര്‍ച്ചവ്യാധി- ക്രമ്പ്‌ പറഞ്ഞു . “കഴുത്തില്‍ നിന്ന് മുട്ട് എടുക്കുക’ എന്ന് എഴുന്നേറ്റു നിന്നുപറയാനുള്ള സമയമായി – സാമൂഹികപ്രവര്‍ത്തകനായ റവ.എ.ഐ ഷാര്‍പ്ട്ടണ്‍ പറഞ്ഞു . മിനിയാപ്പൊളീസിലെ നോര്‍ത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍‌ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഫ്ളോയിഡിന്‍റെ കുടംബാംഗങ്ങള്‍ , റവ. ജെസെ ജാക്സണ്‍, മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സ്, മിനസോട്ട സെനറ്റര്‍ ആമി ക്ലൊബുച്ചര്‍, മിനിയാപ്പൊളീസ് മേയര്‍ ജേക്കബ് ഫ്രെ തുടങ്ങി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു .

ഇതിനിടെ കൊല്ലപ്പെട്ട ഫ്ളോയിഡിന് കോവിഡ് ബാധിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു . ഫ്ളോ യിഡിന് നടത്തിയ കോവിഡ് ടെസ്റ്റ് പൊസിറ്റീവാണെന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്‍ഡ്രൂ ബേക്കര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത് .

വെള്ളക്കാരനായ പോലീസ് ഓഫീസര്‍ ഡെറക് ഫ്ളോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു. എട്ടുമിനിറ്റ് സമയം കഴിഞ്ഞാണ് ഓഫീസര്‍ ഫ്ളോയിഡിന്‍റെ കഴുത്തില്‍ നിന്നു കാലെടുത്തത്. ഇതിനിടയില്‍ ഫ്ളോയിഡിനു ഹൃദയാഘാതമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു .

ഇതേസമയം, ഫ്ളോയിഡിന്‍റെ മരണത്തിനു കാരണക്കാരായ ഡെറക് ഉള്‍പ്പെടെ നാലു പോലീസ് ഓഫീസര്‍മാരുടെ പേരില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഡെറക്കിനെതിരേ കൂടുതല്‍ ഗൗരവമുള്ള കുറ്റം ചുമത്തിയപ്പോള്‍ കുറ്റകൃത്യത്തിനു കൂട്ടുനിന്നതിനാണ് മറ്റുള്ളവരുടെ പേരില്‍ കേസെടുത്തത്. അന്പതുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിത്.