ആദ്യം വിവാഹം കഴിച്ചത് അമ്മാവൻ, ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം വിവാഹം 17കാരനുമായി : 12കാരിയെ രക്ഷപ്പെടുത്തി പൊലീസ്

    ജാർഖണ്ഡ്: ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമതും വിവാഹം നിശ്ചയിക്കപ്പെട്ട പന്ത്രണ്ടുകാരിയെ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. 17 വയസുകാരനായിരുന്നു പെൺകുട്ടിയുടെ രണ്ടാം വിവാഹത്തിലെ വരൻ. വിവരം അറിഞ്ഞ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ജാർഖണ്ഡിലെ രാംഘഡ് ജില്ലയിലാണ് സംഭവം.

    പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഈ ആഴ്ച ആദ്യം അമ്മാവന്റെ വീട്ടിൽ താമസിക്കാൻഎത്തിയിരുന്നു. അവിടെ വച്ച് അമ്മാവൻ പെൺകുട്ടിയെ വിവാഹം കഴിച്ചു. ഇക്കാര്യം നാട്ടുകാർ അറിഞ്ഞാലുള്ള അപമാനം ഓ‍ർത്ത് ബന്ധുക്കൾ 17കാരനുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.

    അതേസമയം മാതാപിതാക്കളുടെ ആഗ്രഹം അനുസരിച്ചാണ് വിവാഹം നടന്നതെന്ന് പെൺകുട്ടി പറഞ്ഞു. തന്നെ വിവാഹം കഴിക്കാൻ പോകുന്നത് ആരാണെന്ന് അറിയില്ലെന്നും നാലാം ക്ലാസുകാരിയായ പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

    തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും തന്റെ ബന്ധുവാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് 17കാരനും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി വിവാഹിതയാകാൻ പോകുന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.