‘രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ; രാവണന്‍റെ ലങ്കയില്‍ 51 രൂപ’;സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്

    ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവിലക്കയറ്റത്തെ വിമർശിച്ച് രാജ്യസഭാ എം പി സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. ‘രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ; സീതയുടെ നേപ്പാളിൽ 53 രൂപ; രാവണന്റെ ലങ്കയിൽ 51 രൂപയും’ എന്ന് മാത്രമെഴുതിയ ട്വീറ്റിന്ഒട്ടേറേ പേരാണ് റീട്വീറ്റ് ചെയ്തത്.                                                 ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുന്നതിനെയാണ് സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചത്. അതേസമയം പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകില്ലെന്നും എക്സൈസ് തീരുവ കുറച്ചിട്ടുണ്ടെന്നും ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.                    കേരളത്തിൽ ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡിൽ എത്തിയിരിക്കുകയാണ്. ഒരു ലിറ്റർ പെട്രോളിന് തിങ്കളാഴ്ച 88.33 രൂപയാണ് വില. ഡീസലിന് 82.42 രൂപയും. രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്.                                                                     ലിറ്ററിന് 86.46 രൂപ വിലയുള്ള പെട്രോളിന്റെ അടിസ്ഥാന വില 29.78 രൂപ മാത്രമാണ്. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും മറ്റ് ചെലവുകളും ചേരുമ്പോൾ ഒരു ലിറ്റർ പെട്രോളിന്റെ വില 62.96 രൂപയാകം. ഇതിന്റെ കൂടെ സംസ്ഥാന വിൽപന നികുതിയായ 18.94 രൂപയും സെസും ഡീലർ കമ്മീഷനും കൂടി ചേരുമ്പോൾ വില 86.46 രൂപയിലെത്തും.ലിറ്ററിന് 86.46 രൂപ വിലയുള്ള പെട്രോളിന്റെ അടിസ്ഥാന വില 29.78 രൂപ മാത്രമാണ്. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും മറ്റ് ചെലവുകളും ചേരുമ്പോൾ ഒരു ലിറ്റർ പെട്രോളിന്റെ വില 62.96 രൂപയാകം. ഇതിന്റെ കൂടെ സംസ്ഥാന വിൽപന നികുതിയായ 18.94 രൂപയും സെസും ഡീലർ കമ്മീഷനും കൂടി ചേരുമ്പോൾ വില 86.46 രൂപയിലെത്തും.ഡീസലിന്റെ അടിസ്ഥാന വില 30.95 രൂപയാണ്. കേന്ദ്ര  എക്സൈസ് ഡ്യൂട്ടിയായ 31.83 രൂപയും മറ്റു ചെലവുകളും ചേരുമ്പോൾ 62.98 രൂപയാകും. ഇതിനൊപ്പം സംസ്ഥാന വിൽപന നികുതിയായ 14.33 രൂപയും അഡീഷണൽ സെയിൽസ് ടാക്സായി ഒരു രൂപയും സെസും ഡീലർ കമ്മീഷനും ചേരുമ്പോൾ ലിറ്ററിന് ആകെ വില 80.67 രൂപയാകും.